പ്രസവം കഴിഞ്ഞുപോയ യുവതിയുടെ ശരീരത്തിൽ നിന്ന്  രണ്ടര മാസത്തിനു ശേഷം തുണിക്കഷണം പുറത്ത്, നമ്പർ വൺ കേരളം

Advertisement

വയനാട്. മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രസവം കഴിഞ്ഞുപോയ യുവതിയുടെ ശരീരത്തിൽ നിന്ന് ലഭിച്ചത് തുണികഷണം. രണ്ടര മാസത്തിനു ശേഷമാണ് തുണി കഷ്ണം പുറത്തുവന്നത്. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി ഗൈനക്കോളജി ഡിപ്പാർട്ട്മെൻറ് ഡോക്ടറെക്കെതിരെ പരാതിയുമായി യുവതിയുടെ കുടുംബം രംഗത്തുവന്നു.  സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു


കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവതി മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രസവിച്ചത്. വീട്ടിലേക്ക് മടങ്ങിയപ്പോൾ അസഹനീയമായ വേദനയുണ്ടായി എന്നാണ് യുവതി പറയുന്നത്. ദുർഗന്ധവും അനുഭവപ്പെട്ടു.വേദനയെത്തുടർന്ന് യുവതി വീണ്ടും ആശുപത്രിയിലേക്ക് എത്തി. സ്കാനിങ്ങിനോ തുടർനടപടികൾക്കോ ഡോക്ടർ തയ്യാറായില്ല എന്നാണ് പരാതി. രണ്ടര മാസത്തിനു ശേഷം തുണി പുറത്തുവന്നതോടെയാണ് ചികിത്സാ പിഴവ് വ്യക്തമായത്

ഡോക്ടറുടെ അനാസ്ഥയാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. മന്ത്രി ഒ ആർ കേളു ഉൾപ്പെടെ ഉള്ളവർക്കാണ് പരാതി.  സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി  പറഞ്ഞു



Advertisement

LEAVE A REPLY

Please enter your comment!
Please enter your name here