പാലക്കാട് . മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ , സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ .ദിവസങ്ങളോളം സംഭവം മറച്ചുവെച്ചെന്നും, ചൈൽഡ് ലൈനിൽ പരാതി നൽകിയത് പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണെന്നും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു . ഗുരുതര കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർക്കെതിരെ
നടപടിയെടുക്കും
ഡിസംബർ 18 ന് വിദ്യാർത്ഥി സഹപാഠിയോട് നടത്തിയ തുറന്നു പറച്ചിലിലാണ് അതിക്രൂര പീഡനത്തിൻറെ വിവരങ്ങൾ പുറത്തറിയുന്നത്.എന്നാൽ സഹപാഠിയുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതരെ വിവരമറിയിച്ചെങ്കിലും
വിഷയം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാതെ തൊട്ടടുത്ത ദിവസം അധ്യാപകനെതിരെ മാനേജ്മെൻറ് മുഖേന നടപടിയെടുത്തു.വിഷയം ഒതുക്കി തീർത്തു. ദിവസങ്ങൾക്കു ശേഷം സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുരുതര കണ്ടെത്തൽ.പീഡന വിവരം സ്കൂൾ അധികൃതർ മറച്ചുവെച്ചു, അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചു തുടങ്ങി ഗുരുതര കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടി സ്കൂളിനെതിരെ നടപടിയെടുക്കും.സ്കൂളിലെ പ്രഥമധ്യാപകൻ, മാനേജ്മെൻ്റ് പ്രതിനിധികളെയും പാലക്കാട് സബ് ഡിവിഷണൽ ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകും.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം കേസെടുത്തേക്കും.
സംഭവത്തിൽ പ്രധിഷേധിച്ചു ബിജെപി രംഗത്തെത്തി
കലോത്സവത്തിൽ മികച്ച വിജയം നേടിയതിന് സമ്മാനം തരാമെന്ന് പരഞ്ഞാണ് നവംബർ 29 ന് ആണ്കുട്ടിയെ അധ്യാപകൻ സ്കൂട്ടറിൽ തൻറെ വാടക വീട്ടിലെത്തിച് നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച് അതിക്രൂരമായി ലൈംഗീകമായി പീഡിപ്പിച്ചത്.
മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ , സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ
Advertisement





































