ശബരിമല.പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല തീർത്ഥാടകർക്ക് നിയന്ത്രണം. വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട് ബുക്കിംഗ് വഴി ഒരു ദിവസം കടത്തിവിടുക ആയിരം പേരെ മാത്രം. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. എന്നാൽ, വിർച്ച്വൽ ക്യൂ ബുക്ക് ചെയ്ത് വണ്ടിപെരിയാർ- പുല്ലുമേട് വഴിയെത്തുന്ന തീർത്ഥാടകർക്ക് നിയന്ത്രണം ബാധകമല്ല.
എരുമേലി പരമ്പരാഗത പാത വഴി എത്തുന്ന തീർത്ഥാടകർക്ക് പാസ് ഏർപ്പെടുത്തണമെന്ന ആവശ്യമുയരുന്നുണ്ടങ്കിലും ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ചാകും അന്തിമ തീരുമാനമുണ്ടാവുക. നിലവിൽ അതുവഴി ഭക്തർക്ക് പ്രത്യേക പാസ്
നൽകുന്നില്ലന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
അതേസമയം, ഇന്ന് ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 8 മണി വരെ 77,271 ആയി
സ്പോട് ബുക്കിംഗ് വഴി ദർശനം നടത്തിയത് 8986തീർത്ഥാടകർ. ഇന്നലെ മാത്രം ദർശനം നടത്തിയത് ഒരു ലക്ഷത്തോളം തീർത്ഥാടകരാണ്. 26 ന് ദേവസ്വം മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ സന്നിധാനത്ത് അവലോകന യോഗം ചേരും. മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.മുരളീധരൻ, രാജ് മോഹൻ ഉണ്ണിത്താൻ എംപി എന്നിവർ ദർശനത്തിനായ് സന്നിധാനത്ത് എത്തി.






































