തിരുവനന്തപുരം. ലൈംഗിക അതിക്രമ കേസിൽ സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 20 ന് വിധി പറയും. ജാമ്യാപേക്ഷയിന്മേൽ
കോടതിയിൽ ഇന്ന് വാദം പൂർത്തിയായി. കേസ് ഡയറി അന്വേഷണസംഘം കോടതിയിൽ ഹാജരാക്കി
പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ വിശദമായ വാദം കേട്ടതിനുശേഷമാണ്
തിരുവനന്തപുരം അഡീഷണൽ സെഷൻസ്
കോടതി വിധി പറയാൻ മാറ്റിയത്. മറ്റന്നാൾ ജാമ്യാപേക്ഷയിൽ വിധി പറയും.
തനിക്കെതിരെയുള്ളത് വ്യാജ കേസാണെന്ന് പിടി കുഞ്ഞുമുഹമ്മദ് കോടതിയിൽ പറഞ്ഞു.തനിക്കെതിരെ
പരാതി നൽകുന്നത് സംഭവം നടന്നുവെന്ന് പറയുന്നതിന് 21 ദിവസങ്ങൾക്ക് ശേഷമാണ്.ഈ കാല താമസം സംശയം ഉണ്ടാക്കുന്നതാണ്. മാത്രമല്ല അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം പി ടി കുഞ്ഞുമുഹമ്മദിന് യുവതി വാട്സാപ്പിലൂടെ മെസ്സേജ് അയച്ചിട്ടുണ്ട്. ഇതിൻ്റെ പകർപ്പും പി ടി കുഞ്ഞുമുഹമ്മദിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. എന്നാൽ പരാതിക്കാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് ശക്തമായ തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.ഇരുവരും ഹോട്ടലിൽ ഒരുമിച്ചുണ്ടായിരുന്നുവെന്നതിന്റെ സിസിടിവി ദൃശ്യങ്ങളുൾപ്പടെ കോടതി ആവശ്യപ്പെട്ട പ്രകാരം കേസ് ഡയറിയും അന്വേഷണസംഘം കോടതിയിൽ ഹാജരാക്കി.ഐഎഫ്എഫ്കെയിലേക്ക് സിനിമ തിരഞ്ഞെടുക്കുന്നതിനുള്ള സ്ക്രീനിങ്ങിനിടെ പി ടി കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറി എന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി.
Home News Breaking News ലൈംഗിക അതിക്രമ കേസിൽ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 20 ന് ...





































