തിരുവനന്തപുരം. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ ഇനി കണ്ടെത്താനുള്ളത് 25 ലക്ഷം വോട്ടർമാരെ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. മരണപ്പെട്ടവരും ഇരട്ട വോട്ടുള്ള വരും താമസം മാറിപ്പോയവരും ഉൾപ്പെടെ അഞ്ച് വിഭാഗങ്ങളിലാണ് 25 ലക്ഷം വോട്ടർമാരെ കണ്ടെത്താൻ കഴിയാത്തത്.
എസ്ഐആർ നടപടി ബോധപൂർവ്വം വോട്ടർമാരെ ഒഴിവാക്കാൻ ആണെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കണ്ടെത്താനുള്ള വോട്ടർമാരുടെ എണ്ണം ഉയരുന്നത് സംശയകരം എന്നാണ് സിപിഐഎം കോൺഗ്രസും ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളുടെ നിലപാട്. കണ്ടെത്താനുള്ള വോട്ടർമാരുടെ വിവരം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും പരിശോധിക്കാൻ അവസരം ഉണ്ടാകുമെന്നും രത്തൻ യു ഖേൽക്കർ അറിയിച്ചു





































