പാലക്കാട് . ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ പാലക്കാട് നഗരസഭയില്‍ അടി ഒഴുക്കിന് സാധ്യത മുറുകുന്നു. ബിജെപിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കാൻ സ്വതന്ത്രനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന നിലപാടിൽ കോൺഗ്രസ്.
അതേസമയം വിഷയത്തിൽ സംസ്ഥാനതലത്തിലുള്ള വിശദമായ കൂടിയാലോചനകൾക്ക് ശേഷം മാത്രം നിലപാട് സ്വീകരിച്ചാൽ മതിയെന്നാണ് സിപിഎമ്മിന്റെ നിലപാട്. മതേതര സഖ്യത്തെ പരിഹസിച്ച് ബിജെപിയും രംഗത്തെത്തി
ഭരണം നേടാൻ വേണ്ട കേവല ഭൂരിപക്ഷമായ 27 എന്ന സംഖ്യ തികയ്ക്കാൻ ഇത്തവണ ബിജെപിക്ക് കഴിഞ്ഞില്ല. 25 ൽ ഒതുങ്ങി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 18 ഉം 9 ഉം സീറ്റുകൾ നേടിയ udf ldf ഇനി ആകെയുള്ള ഒരു സ്വതന്ത്രനെ പിന്തുണച്ചാൽ ബിജെപിക്ക് മൂന്നാം ഊഴം നഷ്ടം ആകും. ആ സാധ്യതയാണ് ഇനി കണ്ടറിയേണ്ടത്
നേതാക്കൾ പ്രതികരിച്ചതോടെ കോൺഗ്രസ്സ് നിലപാട് വ്യക്തം. മതേതര മുന്നണി ആവാം..
എന്നാൽ വിഷയത്തിൽ സിപിഎമ്മിന്റെ നിലപാടാണ് നിർണായകമാകുക.
വിഷയം സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും ചർച്ച ചെയ്യുമെന്നും അതിനുശേഷം മാത്രം നിലപാട് പറയാമെന്നും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു
കോൺഗ്രസുമായുള്ള സഖ്യം നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയും സിപിഐമിന് ഉണ്ട്.
അതിനാൽ വിഷയത്തിൽ കൃത്യമായ കൂടിയാലോചനകൾക്ക് മാത്രം ശേഷം ആയിരിക്കും തീരുമാനം.
ചർച്ചകൾ ഉയർന്നത്തോടെ ബിജെപി ഇരു മുന്നണികൾക്ക് എതിരെയും രംഗത്തുവന്നു.
പാലക്കാട് ഉണ്ടാകുന്നത് മതേതര സഖ്യമല്ല മാങ്കൂട്ടത്തിൽ സംഖ്യമാണെന്ന് ബിജെപി .
എൽഡിഎഫും യുഡിഎഫും നഗരസഭയിൽ വോട്ട് വർദ്ധിപ്പിച്ചപ്പോൾ ബിജെപിക്ക് വോട്ട് കുറഞ്ഞു. പാർട്ടിക്കുള്ളിലെ വിഭാഗീയത പാടെ ഉണ്ടായ തിരിച്ചടി വരുന്ന ദിവസങ്ങളിൽ ചർച്ചയാകും.
Home News Breaking News ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല, പാലക്കാട് നഗരസഭയില്‍ അടി ഒഴുക്കിന് സാധ്യത



































