സമൂഹത്തിനു വേണ്ടിയാണോ വിധി എഴുതേണ്ടത്,ശിക്ഷാവിധി ദിനത്തിലും നിറഞ്ഞുനിന്നത് നാടകീയത

Advertisement

കൊച്ചി. നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷാവിധി ദിനത്തിലും നിറഞ്ഞുനിന്നത് നാടകീയത. സമൂഹത്തിനു വേണ്ടിയാണോ  വിധിയെഴുതേണ്ടത്  എന്ന പ്രോസിക്യൂഷനോട് കോടതി. യഥാർത്ഥ കുറ്റവാളി മറഞ്ഞിരുപ്പുണ്ട് എന്ന പ്രോസിക്യൂഷൻ.  വാദത്തിനിടെ രണ്ടാം പ്രതി മാർട്ടിൻ ആൻ്റണിയും ആറാം പ്രതി പ്രദീപും പൊട്ടി കരഞ്ഞു.


കേരളം കാത്തിരുന്ന വിധി ദിനം. രാവിലെ എട്ടു മണിയോടെ വിയ്യൂർ സെൻട്രൽ ജയിൽ നിന്ന് പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികളെ എറണാകുളം ജില്ലാ കോടതിയിൽ എത്തിച്ചു.

കൃത്യം പതിനൊന്നു മണിക്ക് തന്നെ ശിക്ഷാവിധിയിലുള്ള വാദം ആരംഭിച്ചു. അതിനുമുൻപ് കോടതിയുടെ മുന്നറിയിപ്പ്. പല ഘട്ടങ്ങളിൽ പലതും നൽകി. കോടതി നടപടികൾ വളച്ചൊടിച്ചാൽ നടപടിയെടുക്കേണ്ടി വരും എന്ന് ജഡ്ജി ഹണി എം. വർഗീസ്. ആദ്യം വാദം ആരംഭിച്ചത് പ്രോസിക്യൂഷൻ. ശിക്ഷയുടെ കാര്യത്തിൽ വേർതിരിവ് പാടില്ലെന്നും  എല്ലാവർക്കും പരമാവധി ശിക്ഷയായ ജീവപര്യന്തം നൽകണമെന്നും ആവശ്യപ്പെട്ടു. കൂട്ട ബലാൽസംഗത്തിൽ വാദം നടന്നു. യഥാർത്ഥത്തിൽ കുറ്റം ചെയ്തത് ഒന്നാംപ്രതി എന്ന് കോടതി. രണ്ടു മുതൽ ആറു വരെയുള്ള പ്രതികൾ സഹായിച്ചില്ലെങ്കിൽ ഇത് നടക്കില്ലായിരുന്നുവെന്ന് പ്രോസിക്യൂഷൻ. പിന്നീട് ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതികളുടെ വാദം. അമ്മ മാത്രമേ ഉള്ളൂ എന്ന് പൾസർ സുനി, അതിക്രൂരമായ കുറ്റകൃത്യം നടന്നിട്ടില്ലെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് രണ്ടാം പ്രതി മാർട്ടിൻ, കുടുംബം ദുരവസ്ഥയിൽ ആണെന്ന് മൂന്നാംപ്രതി മണികണ്ഠൻ, ഒരു പെറ്റി കേസ് പോലുമില്ല വടിവാൾ എന്ന പേര് നൽകിയത് പോലീസ് എന്ന സലീം. ജോലി കഴിഞ്ഞ് വീട്ടിൽ പോവുകയായിരുന്നു എന്ന് കരഞ്ഞ് പ്രദീപ്. നാട് തലശ്ശേരി ആയതുകൊണ്ട് കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്ന് നാലാംപ്രതി വിജീഷ്. എല്ലാം കേട്ട് കോടതി വിധി 3 30 ലേക്ക് മാറ്റി.  വിധിപ്രസ്താവന ആരംഭിച്ചത് 4 30ന്. സുപ്രീം ഡിഗ്നിറ്റി ഓഫ് എ വുമൺ എന്ന് കോടതി. ജീവിതയുടെ നിസ്സഹായാവസ്ഥ പരിഗണിക്കേണ്ടത് അല്ലേ എന്ന് കോടതി. ഇതിനിടെ സമൂഹത്തിനു വേണ്ടിയാണോ വിധി എഴുതേണ്ടത് എന്ന പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. യഥാർത്ഥ കുറ്റവാളി മറഞ്ഞിരിപ്പുണ്ട് എന്ന പ്രോസിക്യൂഷൻ. ഇങ്ങനെ ഒന്നരമണിക്കൂറോളം നീണ്ടുനിന്ന വാദങ്ങൾക്കൊടുവിലാണ് കേരള പൊതുബോധത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെക്ഷൻ കോടതി വിധി പറഞ്ഞത്. രാവിലെ വിചാരണ, വൈകിട്ട് മൂന്നരക്ക് വിധിയെന്ന് പറഞ്ഞ് നാലേമുക്കാൽ വരെ വിധികേൾക്കാൻ നാട് മുൾമുനയിൽ

വിധിക്ക് ശേഷം പുറത്തുവന്ന പ്രോസിക്യൂഷൻ വെന്തുരുകയായിരുന്നു വിചാരണക്കാലമെന്ന് മാധ്യമങ്ങൾകു മുമ്പാകെ വെളിപ്പെടുത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here