തിരുവനന്തപുരം. സർവ്വ സൈന്യാധിപയായ രാഷ്ട്രപതിയുടെ മുന്നിൽ ഇന്ത്യൻ നാവികസേനയുടെ ശക്തിയും, അച്ചടക്കവും, സൗന്ദര്യവും പ്രകടമാക്കി ഓപ്പറേഷൻ ഡെമോ 2025.. ശംഖുമുഖത്തെ കടലും, ആകാശവും ഒരുപോലെ നാവികസേനയുടെ അഭ്യാസ പ്രകടനങ്ങളുടെ വേദിയായി.. സേനയുടെ അഭിമാനമായ വിമാന വാഹിനി കപ്പൽ INS വിക്രാന്ത് ഉൾപ്പെടെ 19 യുദ്ധക്കപ്പലുകളും, 32 വിവിധ വിമാനങ്ങൾ, അന്തർവാഹിനിയും നേവി ദിനാഘോഷത്തിൻ്റെ ഭാഗമായി.

ഇന്ത്യൻ നാവികസേനയുടെ അഭിമാനം INS വിക്രാന്തിൻ നിന്ന്
പറന്നുയർന്ന മിഗ് 29 K വിമാനം.. അഭിമാനം വാനോളം ഉയർത്തി…
ശംഖുംമുഖം തീരത്തെത്തിയ രാഷ്ട്രപതിക്ക് അഭിവാദ്യവുമായി ആദ്യമെത്തിയത്
എം എച്ച് 60, ഡോണിയർ വിമാനങ്ങൾ. പിന്നാലെ ഐ എൻഎസ് കൊൽക്കത്ത, ഐ എൻ എസ് കമാൽ , ഐ എൻ എസ് ഉദയഗിരി എന്നീ പടക്കപ്പലുകൾ രണ്ടു വശങ്ങളിൽ നിന്നെത്തി.
പിന്നാലെ മൂന്ന് ചേതക്ക് വിമാനങ്ങളുടെയും അഞ്ച് ബോംബർ വിമാനങ്ങളുടെ ഫോർമേഷൻ.
കടലിൽ ബന്ദിയാക്കപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന കമാൻഡോ ഓപ്പറേഷൻ..
ഐഎൻഎസ് വിപുലിൻ്റെയും ഐഎൻ എസ് വിദ്യുതിൻ്റെയും വരവ്. പടക്കപ്പലുകളിൽ നിന്ന് മിസൈൽ വർഷം. പിന്നാലെ മറൈൻ കമാൻഡോകൾ പാരച്യൂട്ടിൽ തീരത്ത് പറന്നിറങ്ങി
പടക്കപ്പലുകളായ ഐ എൻ എസ് ഇംഫാലിലും ഐ എൻ എസ് കൊൽക്കത്തയിലും ഹെലികോപ്ടറുകൾ പറന്നിറങ്ങിയതും അപൂർവ്വ കാഴ്ചയായാ
ശക്തി പ്രകടനത്തിന് കാഴ്ചക്കാരായി ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു
ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവരും OP – DEMO യുടെ ഭാഗമായി





































