കൊച്ചി. നടിയെ ആക്രമിച്ച കേസ്
കോടതി നടപടികൾ തുടങ്ങി. ഒന്നാം പ്രതി സുനിൽകുമാർ അടക്കം അഞ്ച് പ്രതികൾ ഹാജരായി. ഡിസംബർ 8 അന്തിമവിധിയെന്ന് കോടതി , മുഴുവൻ പ്രതികളും ഹാജരാകണം
നടിയെ ആക്രമിച്ച കേസിൽ 28 സാക്ഷികൾ കൂർ മാറിയിട്ടുണ്ട്
കേസിൽ ആകെ ഉണ്ടായിരുന്നത് 13 പ്രതികൾ
ഇതിൽ രണ്ട് അഭിഭാഷകരെ ഒഴിവാക്കി
ഒരാളെ മാപ്പ് സാക്ഷിയാക്കി
ജില്ല കോടതി മുതൽ – രാഷ്ട്രപതിയെ വരെ സമീപിച്ച് അതിജീവിത
വിചാരണ നടത്തിയ ജഡ്ജിക്കെതിരെ അതിജീവിത രംഗത്ത് എത്തിയിരുന്നു
നടിയെ ആക്രമിച്ച കേസ്
നടൻ ദിലീപ് അടക്കം 10 പ്രതികളുടെ ശിക്ഷ യാണ് വിധിക്കുക
എറണാകുളത്തെ പ്രത്യേക കോടതിയാണ് വിധിപ്രസ്താവം നടത്തുക
വിചാരണ തുടങ്ങിയത് 2020 ജനുവരി 30ന്
നടൻ ദിലീപ് കേസിൽ എട്ടാംപ്രതി
മൂന്നു പ്രതികൾ മാപ്പുസാക്ഷികൾ
പോലീസ് ഉദ്യോഗസ്ഥനായ, അനീഷ് വിപിൻലാൽ, വിഷ്ണു എന്നിവരാണ് മാപ്പു സാക്ഷികൾ
രണ്ടു പ്രതികളെ നേരത്തെ കോടതി വിട്ടയച്ചു
അഭിഭാഷകരായ രാജു ജോസഫ് പ്രതീഷ് ചാക്കോ എന്നിവരെയാണ് ജില്ലാ കോടതി വിട്ടയച്ചത്
1സുനിൽ കുമാർ ( പൾസർ സുനിൽ )
2, മാർട്ടിൻ ആന്റണി
3, മണികണ്ഠൻ
4, വിജീഷ് വി പി
5 സലിം എന്ന വടിവാൾ സലീം
6, പ്രദീപ്
ആദ്യ ആറു പ്രതികളാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്
7, (ചാർളി തോമസ് വൃത്തികളെ ഒളിവിൽ പോകാൻ സഹായിച്ചു)
8, ദിലീപ് ( ഗോപാലകൃഷ്ണൻ)
9, സനൽകുമാർ (മേസ്തിരി സനൽ )
15, ശരത് ജി നായർ ( ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിയാക്കിയ ആൾ ) എന്നിവരാണ് പ്രതികൾ
പ്രതികളുടെ ചെയ്ത കുറ്റങ്ങൾ
എട്ടാം പ്രതി ദിലീപ് കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി
ഒന്നുമുതല്‍ ആറ് വരെയുള്ള പ്രതികള്‍ നേരിട്ട് കുറ്റകൃത്യത്തില്‍
പങ്കെടുത്തു
ഏഴാം പ്രതി ചാര്‍ലി പ്രതികളെ ഒളിവില്‍ താമസിപ്പിച്ചു
ഒന്‍പതാം പ്രതി സനില്‍ കുമാര്‍ പ്രതികളെ ജയിലില്‍ സഹായിച്ചു
അപ്പുണ്ണിയുമായും, നാദിര്‍ഷയുമായി ഫോണില്‍ സംസാരിക്കാന്
സഹായം നല്‍കി





































