തിരുവല്ല. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പൊടിയാടി ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി ആശാ മോൾ ടി.എസ്. ആണ് പരാതിയുമായി രംഗത്തുവന്നത്.. മത്സരിച്ചാൽ ആശയുടെയും സഹപ്രവർത്തകരുടെയും ജോലി കളയുമെന്നും ഭീഷണി
കഴിഞ്ഞദിവസം യുഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം..പൊടിയാടി ഡിവിഷനിൽ മത്സരിച്ചാൽ പുളിക്കീഴ് ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസിലെ താൽക്കാലിക്ക് ജോലി കളയുമെന്ന് സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി ആശ പറയുന്നു. പിന്മാറിയില്ലെങ്കിൽ തനിക്കൊപ്പം ജോലി ചെയ്യുന്ന 28 പേരുടെ പണി തെറിപ്പിക്കും എന്ന സമ്മർദ്ദവും ആശയ്ക്ക് മുകളിലുണ്ട്
സിപിഎം നടപ്പിലാക്കുന്നത് കണ്ണൂർ മോഡൽ എന്നാണ് കോൺഗ്രസിന്റെ പ്രതികരണം
ആശയ്ക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.. അതേസമയം ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല എന്നാണ് സിപിഐഎം പ്രാദേശിക നേതൃത്വം നൽകുന്ന വിശദീകരണം.കുടുംബശ്രീ വഴിയാണ് പുളിക്കീഴ് ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസിൽ കരാർ ജോലി നൽകുന്നത്..കുടുംബശ്രീ എഡിഎസ് പ്രസിഡൻറ് കൂടിയാണ് ഭീഷണിക്ക് ഇരയായ ആശ






































