ആഭിചാരക്രിയയുടെ പേരിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ തെളിവെടുപ്പ് നടന്നു

Advertisement

കോട്ടയം. ആഭിചാരക്രിയയുടെ പേരിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ തെളിവെടുപ്പ് നടന്നു .പ്രധാന പ്രതിയായ മന്ത്രവാദി ശിവദാസനെയും ആയിട്ടാണ് തെളിവെടുപ്പ് നടത്തിയത് .സംഭവം നടന്ന വീട്ടിലെത്തി നടത്തിയ തെളിവെടുപ്പിൽ പൂജയ്ക്ക് ഉപയോഗിച്ച ഭസ്മവും പട്ടും കണ്ടെത്തി.

ആഭിചാരക്രിയ നടന്ന നാലുമണിക്കാറ്റിന് സമീപത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത് . തെളിവെടുപ്പിൽ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഭസ്മവും പട്ടും ശിവദാസൻ പോലീസിന് കാണിച്ചു നൽകി . തുടർന്ന് 9മണിക്കൂർ നീണ്ടുനിന്ന ആഭിചാരക്രിയയെ കുറിച്ചും വിശദീകരിച്ചു . കേസിൽ പ്രധാന പ്രതിയാണ് ശിവദാസൻ . ഇന്നലെയാണ് ഇയാൾ കസ്റ്റഡിയിൽ വാങ്ങിയത് .കൂട്ടു പ്രതികൾ ആരെങ്കിലുമുണ്ടോ എന്നറിയാൻ വിശദമായ ചോദ്യം ചെയ്യലും നടത്തും . വീഡിയോ ദൃശ്യത്തിൽ ആറാമത്തെആളിന്‍റെ സാന്നിധ്യം പോലീസ് കണ്ടെത്തിയിരുന്നു .ഇതാരാണെന്ന് കണ്ടെത്താൻ വേണ്ടിയാണ് ചോദ്യം ചെയ്യൽ .മറ്റു പ്രതികളായ അഖിലും അഖിലിന്റെ അച്ഛൻ ദാസും നിലവിൽ റിമാൻഡിൽ ആണ് . പ്രധാന പ്രതിയെന്ന സംശയിക്കുന്ന അമ്മ സൗമിനി ഒളിവിലാണ് .ഇവരെ കണ്ടെത്താനുള്ള അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്

Advertisement