ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിൽ തമിഴ്നാട് പൊലീസിന് പങ്കുണ്ട് എന്ന് സൂചന

Advertisement

തൃശൂര്‍.കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിൽ തമിഴ്നാട് പൊലീസിന് പങ്കുണ്ട് എന്ന് സൂചന.സംഭവത്തിൽ തമിഴനാട് പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തൽ.
കൈവിലങ് അഴിച്ച് ബലമുരുഗനെ പുറത്തിറക്കിയതിൽ ഗൂഢാലോചനയുണ്ടെന്നാണ് സംശയം.കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബലമുരുഗനായി തിരച്ചിൽ തുടരുകയാണ്.

തമിഴ്നാട്ടിൽ നിന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് എത്തിക്കുന്നതിനിടെ ഇന്നലെ രാത്രി 9:30നാണ് ബാലമുരുഗൻ രക്ഷപ്പെട്ടത്.തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് ബാലമുരുഗൻ രക്ഷപ്പെട്ടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് സംശയിക്കുന്നുണ്ട്.
പ്രതി ആവശ്യപ്പെട്ടപ്പോൾ വാഹനം നിർത്തിയതിലും കൈവിലങ്ങ് മാറ്റിയത്തിലും വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട പരിശോധനയും തുടരുകയാണ്. തമിഴ്നാട് പോലീസ് നൽകുന്ന വിവരം അനുസരിച്ച് വിയൂർ ജയിലിന്റെ 50 മീറ്റർ മുൻപാണ് ബാലമുരുഗൻ രക്ഷപ്പെട്ടത്. മൂത്രമൊഴിക്കാൻ വാഹനം നിർത്തിയപ്പോൾ കടന്നുകളഞ്ഞുവെന്നാണ് മൊഴി. ഭക്ഷണം കഴിക്കാൻ നേരം അഴിച്ച കൈവിലങ്ങ് പൂട്ടിയിരുന്നില്ല എന്നും തമിഴ്നാട് പോലീസ് പറയുന്നു.
പോലിസിൽ നിന്ന് രക്ഷപ്പെട്ട പ്രതി ആദ്യം ജയിൽ പരിസരത്തേക്കും പിന്നീട് റോഡിലേക്കും പോയി.ഇതിന് ശേഷമാണ്
വിയ്യൂർ ജയിൽ വിവരം അറിയിക്കുന്നത്.
ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ബാലമുരുഗനായി തൃശ്ശൂർ നഗരപ്രദേശം കേന്ദ്രീകരിച്ചാണ് നിലവിലെ പരിശോധന. ഇന്നലെ രാത്രി മുതൽ ആരംഭിച്ച തിരച്ചിൽ തുടരുകയാണ്.ഇതിനിടെ ബാലമുരുഗന്റെ പുതിയ ചിത്രങ്ങൾ പോലിസ് പുറത്തുവിട്ടു.രക്ഷപ്പെട്ട സമയം കറുത്ത ഷർട്ടും വെള്ളമുണ്ടുമായിരുന്നു ഇയാൾ ധരിച്ചിരുന്നത്.തമിഴ്നാട് ബന്ദൽകുടി എസ്ഐ നാഗരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ എത്തിച്ചത്.
മുൻപ് രണ്ട് വട്ടം പോലീസിൽ നിന്ന് ബാലമുരുഗൻ രക്ഷപ്പെട്ടിട്ടുണ്ട്.റോഡ് അരിക്കിൽ സൂക്ഷിക്കുന്ന ബൈക്കുകൾ തട്ടിയെടുത്ത ശേഷം തമിഴ്നാട്ടിലേക്ക് കടക്കുന്നതാണ് പ്രതിയുടെ രീതി. തെങ്കാശി കേന്ദ്രീകരിച്ച് ഇയാൾക്ക് ഒളി സങ്കേതങ്ങളുണ്ട് എന്നാണ് പോലീസ് കണ്ടെത്തൽ.കേരളത്തിലും തമിഴ്നാട്ടിലുമായി 53 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബാലമുരുഗൻ.

Advertisement