ചീനിക്കുഴി കൂട്ടക്കൊലക്കേസിൽ ഇന്ന് ശിക്ഷാ വിധി. സ്വത്തിന് വേണ്ടി മകനേയും കുടുംബത്തേയും ചുട്ടുകൊന്ന പ്രതി ഹമീദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഇടുക്കി അഡീഷ്ണൽ സെൽൻസ് കോടതിയാണ് വിധി പറയുക.
മട്ടൻ കറി കിട്ടാത്തതിന് മകനെയും കുടുംബത്തേയും ചുറ്റുകൊന്നു എന്ന പേരിൽ കുപ്രസിദ്ധമായ കേസിൽ ആണ് ഇന്ന് ശിക്ഷാ വിധി.
2022 മാർച്ച് 19നായിരുന്നു തൊടുപുഴ ചീനിക്കുഴിയിൽ ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ, ഷീബ, മെഹ്റിൻ, അസ്ന എന്നീവരെ ഫൈസലിന്റെ പിതാവ് ഹമീദ് പെട്രോൾ ഒഴിച്ച് ചുട്ട് കൊന്നത്. സ്വത്തിന് വേണ്ടിയുണ്ടായ നിരന്തര തർക്കമായിരുന്നു കൂട്ടക്കൊലയ്ക്ക് കാരണം. നിഷ്കളങ്കരയാ രണ്ട് പിഞ്ചുകുട്ടികളെ അടക്കം കൊന്ന പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദം. പ്രതിക്ക് ശ്വാസമുട്ട് അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും, പ്രായമടക്കം പരിഗണിച്ച് ശിക്ഷ കുറയ്ക്കണമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. വിചാരണ വേളയിൽ പ്രതിയുടെ അടുത്ത ബന്ധുവായ സാക്ഷി
മൊഴി മാറ്റിയെങ്കിലും കേസിനെ അത് പ്രതികൂലമായി ബാധിച്ചില്ല.
































