സ്വര്‍ണ്ണക്കൊള്ള, ബിജെപിയുടെ രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു

Advertisement

തിരുവനന്തപൂരം. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്‌ക്കെതിരെ ബിജെപിയുടെ രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ അധ്യക്ഷൻമാരായ പി കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ
ജനറൽ സെക്രട്ടറിമാർ തുടങ്ങിയ നേതാക്കൾ കോരിച്ചുന്ന മഴയിലും പ്രവർത്തകർക്കൊപ്പം സെക്രട്ടറിയേറ്റിന്റെ സമരഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധ മുദ്രാവാക്യമുയർത്തി.  സെക്രട്ടറിയേറ്റിലെ മൂന്ന് ഗേറ്റുകളും ഉപരോധിക്കും എന്നായിരുന്നു ബിജെപി വ്യക്തമാക്കിയിരുന്നതെങ്കിലും സമര ഗേറ്റിന് മുന്നിൽ മാത്രമായിരുന്നു പ്രതിഷേധം.
നിശ്ചയിക്കപ്പെട്ട ജില്ലകളിൽ നിന്ന് എത്തിയ പ്രവർത്തകർ രാത്രി വൈകിയും സമര ഗേറ്റിനു മുന്നിൽ തുടരുകയാണ്. ഇന്ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം നാളെ രാവിലെ 11 മണിയിലേക്ക് മാറ്റി. രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം നാളെ രാവിലെ പതിനൊന്ന് മണിക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും.പലതരം അഴിമതികളും രാജ്യവും കേരളവും കണ്ടിട്ടുണ്ടെങ്കിലും ദൈവത്തിന്റെ സ്വര്‍ണ്ണം മോഷ്ടിച്ച ലോകത്തിലെ  ആദ്യ സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് പി. കെ. കൃഷ്ണദാസ് പരിഹസിച്ചു. കുമ്മനം രാജശേഖരനും ശോഭാ സുരേന്ദ്രനും പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. ദേവസ്വം മന്ത്രി രാജിവെക്കുക,
ദേവസ്വം ബോർഡ് പിരിച്ചുവിടുക,
ദേവസ്വംബോർഡിലെ കഴിഞ്ഞ 30 വർഷത്തെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കുക,
എല്ലാ ദേവസ്വം ബോർഡുകളിലും അടിയന്തര CAG ഓഡിറ്റ് നടത്തുക എന്നിവയാണ് BJP ഉയർത്തുന്ന ആവശ്യങ്ങൾ.രാവിലെയുടെ കൂടുതൽ പ്രവർത്തകരെ സെക്രട്ടറിയേറ്റിന് മുന്നിലെത്തിച്ച് സെക്രട്ടറിയേറ്റ് വളയാനാണ് ബിജെപി തീരുമാനം.പ്രതികൂല കാലാവസ്ഥ പ്രവർത്തകരുടെ പങ്കാളിത്തം കുറയ്ക്കുമോ എന്ന ആശങ്കയും ബിജെപി നേതൃത്വത്തിന് ഉണ്ട്.

Advertisement