താമരശ്ശേരി ഫ്രഷ് കട്ടിനു മുന്നിൽ നടന്നത് ആസൂത്രിത അക്രമം,ഡിഐജി

Advertisement

താമരശ്ശേരി ഫ്രഷ് കട്ടിനു മുന്നിൽ നടന്നത് ആസൂത്രിത അക്രമം എന്ന് ഡിഐജി യതീഷ് ചന്ദ്ര.സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി അക്രമം നടത്തി.അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികൾ. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്

രാവിലെ മുതൽ വൈകിട്ട് വരെ സമാധാനപരമായിരുന്നു കാര്യങ്ങൾ.വൈകിട്ടാണ് ആസൂത്രിത അക്രമം ഉണ്ടായത്.ഫ്രഷ് കട്ടിലെ ജീവനക്കാർ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്.തീ അണക്കാൻ പോയ ഫയർ എൻജിനുകളെ പോലും തടഞ്ഞുവച്ചു.മനുഷ്യത്വരഹിതമായ നടപടിയാണ് ഉണ്ടായത്.കർശനമായ നടപടി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകും.എസ് പി താമരശ്ശേരി എസ് എച്ച് ഉൾപ്പെടെ 16 ഓളം പോലീസുകാർക്ക് ഗുരുതര പരിക്ക്.

പഞ്ചായത്തുകളിൽ നാളെ ഭാഗിക ഹർത്താൽ. ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ്.താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ കുടുക്കിലുമ്മാരം, കരിങ്ങമണ്ണ ,അണ്ടോണ.

കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലക്കുന്നു.കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓർങ്ങട്ടൂർ, മാനിപുരം എന്നീ വാർഡുകളിലാണ് ഹർത്താൽ..രാവിലെ 6 മണി മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ

Advertisement