തിരുവനന്തപുരം. 49 മത് വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛൻ എന്ന കൃതിക്കാണ് പുരസ്കാരം.ഒക്ടോബർ 27 തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും. അഭയാർത്ഥി പാലായന പ്രശ്നങ്ങൾ ആഴത്തിൽ ചർച്ച ചെയുന്ന നോവലാണ് തപോമയിയുടെ അച്ഛൻ.
കിഴക്കൻ ബംഗാളിൽ നിന്നുള്ള അഭയാർത്ഥി കുടുംബത്തിന്റെ കഥ പറയുന്ന ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛനാണ് ഈ വർഷത്തെ വയലാർ സാഹിത്യ പുരസ്കാരം. രാജ്യത്തിലെ അഭയാർത്ഥി പലായന പ്രശ്നങ്ങൾ ആഴത്തിൽ ചർച്ച ചെയ്ത വിലയിരുത്തപ്പെട്ട നോവൽ കൂടിയാണ് തപോമയിയുടെ അച്ഛൻ. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ഫലകവുമാണ് അവാർഡ്. ഈയടുത്തകാലത്ത് പുറത്തിറങ്ങിയതിൽ പകരം വയ്ക്കാനില്ലാത്ത നോവലെന്ന രീതിയിലാണ് പുസ്തകത്തെ ജൂറിയ അംഗങ്ങൾ തിരഞ്ഞെടുത്തത്
ഭാഷ കൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടും തപോമയിയുടെ അച്ഛൻ അല്ലാതെ മറ്റൊരു കൃതിയെ കുറിച്ച് ചിന്തിക്കാൻ ആവില്ലെന്നും ജൂറി നിരീക്ഷിച്ചു. റ്റി ഡി രാമകൃഷ്ണൻ, ഡോക്ടർ എൻ പി ഹാഫിസ് മുഹമ്മദ്, പ്രിയ എ എസ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് അവാർഡ് സമർപ്പണ ചടങ്ങ് നടക്കുമെന്നും ജൂറി അറിയിച്ചു
































