കെ. ജെ. ഷൈനിനെതിരെ സൈബർ ആക്രമണം: കെ.എം ഷാജഹാന് ജാമ്യം

Advertisement

സി.പി.എം. നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണക്കേസിലെ രണ്ടാം പ്രതി കെ.എം.ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ ജാമ്യത്തിലും 25,000 രൂപയുടെ ബോണ്ടിലുമാണ് ഷാജഹാന് ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചു. 

ഷാജഹാന്‍റെ അറസ്റ്റില്‍ പൊലീസിനോട് കോടതി ചോദ്യങ്ങളുമായിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ലൈംഗികച്ചുവയുള്ള വാക്കുണ്ടോ എന്ന് കോടതി ആരാഞ്ഞു. 


കേസെടുത്ത് മൂന്ന് മണിക്കൂറിനുള്ളില്‍ അറസ്റ്റുണ്ടായെന്ന് കോടതി പറഞ്ഞു. ചെങ്ങമനാട് നിന്ന് പൊലീസ് എങ്ങനെ തിരുവനന്തപുരത്തെത്തിയെന്നും ചെങ്ങമനാട് എസ്ഐക്ക് അറസ്റ്റിനുള്ള അധികാരം ആര് നല്‍കിയെന്നും എറണാകുളം സിജെഎം കോടതി ചോദിച്ചു. ഷാജഹാന്‍ തുടര്‍ച്ചയായി കുറ്റം ആവര്‍ത്തിക്കുയാണ് എന്നും കസ്റ്റ‍ഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട് എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇന്നലെയാണ് കെ.എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement