തിരുവനന്തപുരം: ഭാഗ്യാന്വേഷികള്‍ കാത്തിരിക്കുന്ന ഓണം ബംമ്പർ നറുക്കെടുപ്പ് നാളെ നടക്കാനിരുന്ന നറുക്കെടുപ്പ് ഒക്ടോബർ 4 ലേക്ക് മാറ്റി.
25 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യക്കുറി ടിക്കറ്റിന് 500 രൂപയാണ് വില. ലോട്ടറി ടിക്കറ്റ് വില്‍പ്പന തകൃതിയായി പുരോഗമിക്കുകയാണ്.
ഈ വർഷത്തെ തിരുവോണം ബംമ്പറിനായി അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയത്. ഇത് ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞു. ഇതില്‍ 74 ലക്ഷത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞെന്നാണ് കണക്ക്. കേരള ഭാഗ്യക്കുറിയുടെ ഏറ്റവും ഉയർന്ന സമ്മാനതുക നല്‍കുന്ന ഭാഗ്യക്കുറിയാണ് തിരുവോണം ബംമ്പർ. മുൻവർങ്ങളിലേതിന് സമാനമായി പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്.
കഴിഞ്ഞദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം 14,07,100 എണ്ണം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. ടിക്കറ്റ് വില്‍പ്പനയില്‍ രണ്ടാമത് തൃശൂരാണ്. ഇവിടെ 9,37,400 ടിക്കറ്റുകളും, മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞു. പൊതുജനങ്ങള്‍ക്ക് നറുക്കെടുപ്പ് ദിവസമായ നാളെ ഉച്ച വരെ ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്.
500 രൂപ നല്‍കി ടിക്കറ്റ് വാങ്ങി നിങ്ങള്‍ക്ക് ഒന്നാം സമ്മാനം ലഭിക്കുകയാണെങ്കില്‍ തുക സ്വന്തമാക്കാൻ എന്തൊക്കെ രേഖകളാണ് വേണ്ടതെന്ന സംശയം എല്ലാവർക്കും ഉണ്ടാകും. ആദ്യം ബാങ്കില്‍ ഒരു അക്കൗണ്ട് തുടങ്ങണം, ആധാർ, പാൻകാർഡ്, ലൈസൻസ് എന്നിവ മാത്രം മതി. അതിനുശേഷമുള്ള കാര്യങ്ങള്‍ ബാങ്കുകാർ തന്നെ പറഞ്ഞുതരും.
കഴിഞ്ഞ തവണ പോലെ ഇത്തവണയും ഓണം ബംമ്പർഒന്നാം സമ്മാനം 25 കോടി രൂപയാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കും.
































