കൊച്ചി. കെ ജെ ഷൈൻ നൽകിയ സൈബർ ആക്രമണ പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ. കേസിൽ ഒന്നാംപ്രതിയായ ഗോപാലകൃഷ്ണന് ഇന്ന് ഹാജരാകണം എന്ന് കാണിച്ച് അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നു. കേസിൽ രണ്ടാം പ്രതിയായ കെഎം ഷാജഹാൻ ഇന്ന് രണ്ടുമണിക്ക് അന്വേഷണത്തിന് മുന്നിൽ ഹാജരായേക്കും. കെഎം ഷാജഹാൻ എതിരെ തിരുവനന്തപുരത്തെ വീട്ടിൽ ചെറുവക്കൽ ജനകീയ സമിതിയുടെ പേരിലുള്ള പോസ്റ്ററുകൾ ഉയർന്നു.
ഇന്നലെ ഗോപാലകൃഷ്ണന്റെ വീട്ടിൽ പരിശോധന നടത്തിയ അന്വേഷണസംഘം ഗോപാലകൃഷ്ണന്റെ ഫോൺ പിടിച്ചടുത്തിരുന്നു. തുടർന്നാണ് ഇന്ന് 10 മണിക്ക് ഹാജരാകണമെന്ന് കാണിച്ച് അന്വേഷണ സംഘം നോട്ടീസ് നൽകിയത്. ഫോണിൽ നിന്നും ശേഖരിച്ച തെളിവുകളുടെ എല്ലാം അടിസ്ഥാനത്തിൽ വിശദമായി ചോദ്യംചെയ്ത് അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യ അപേക്ഷയുമായി ഗോപാലകൃഷ്ണൻ കോടതിയെ സമീപിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യ അപേക്ഷ നൽകിയിരിക്കുന്നതിനാൽ ഇന്ന് ചോദ്യം ചെയ്യലിന് ഗോപാലകൃഷ്ണൻ ഹാജരാകില്ല. കേസിൽ രണ്ടാം പ്രതിയായ കെഎം ഷാജഹാൻ ഇന്ന് രണ്ടുമണിക്ക് അന്വേഷണ സംഘത്തിനു മുൻപിൽ ഹാജരായേക്കും. ഇന്നലെ കെഎം ഷാജഹാന്റെ തിരുവനന്തപുരത്തെ വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തുകയും ഐഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ അപകീർത്തി പരാമർശത്തിൽ, കെ എം ഷാജഹാനെതിരെ പോസ്റ്ററും ഫ്ലക്സ് ബോർഡുകളും ഉയർന്നു. തിരുവനന്തപുരത്തുള്ള ഷാജഹാന്റെ വീടിന് സമീപമാണ് ,ചെറുവക്കൽ ജനകീയ സമിതിയുടെ പേരിലുള്ള പോസ്റ്ററുകൾ ഉയർന്നത്.




































