തിരുവനന്തപുരം. കൗൺസിലർ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഐഎം,ബിജെപി വാക് പോര്. ആത്മഹത്യ ചെയ്ത അനിൽകുമാറിനെ സിപിഎമ്മും പോലീസും വേട്ടയാടി എന്നാണ് ബിജെപി ആരോപിക്കുന്നത്.അനിൽകുമാർ പ്രസിഡന്റ് ആയ ബാങ്കിൽ നിന്ന് ബിജെപി നേതാക്കൾ കടമെടുത്ത് ചതിച്ചതിന്റെ പേരിലാണ് ആത്മഹത്യയെന്നാണ് സി പി എം വാദം.അനിൽകുമാറിന്റെ മൃതദേഹം ശാന്തികവാടത്തിൽ സംസ്കരിച്ചു.
തിരുവനന്തപുരം നഗരസഭ കൗൺസിലർ അനിൽകുമാർ ആത്മഹത്യ ചെയ്യാൻ കാരണം സിപിഎമ്മും പോലീസും നടത്തിയ മാനസിക പീഡനം എന്നാണ് ബിജെപി ആരോപണം. അനിൽകുമാർ പ്രസിഡന്റായ ജില്ല ഫാം ടൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പ നൽകിയതുമായി ബന്ധപ്പെട്ട പരാതിയിൽ പോലീസും സിപിഎമ്മും മാനസിക പീഡനം ഏൽപ്പിച്ചു.അതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് ബിജെപി പറയുന്നത്. അതേസമയം പോലീസും സിപിഎമ്മും അതിനെ എതിർത്ത് രംഗത്തെത്തി.
നിക്ഷേപ തുക നൽകാത്തതിനെ തുടർന്ന് അനിൽകുമാറിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിളിച്ചുവരുത്തി മധ്യസ്ഥ ചർച്ച നടത്തി വിട്ടയച്ചു എന്നാണ് തമ്പാനൂർ പോലീസ് അറിയിക്കുന്നത്.പാർട്ടിയേയും പോലീസിനെയും പഴിചാരി ബിജെപി രക്ഷപ്പെടുന്നെന്ന വാദവുമായി സിപി എമ്മും രംഗത്തുണ്ട്.അനിൽകുമാറിന്റെ ആത്മഹത്യ ബിജെപി നേതാക്കൾ കടമെടുത്ത് ചതിച്ചതിന്റെ പേരിലാണന്നും. ആത്മഹത്യാക്കുറിപ്പിൽ സിപിഎമ്മിന്റെ പേരല്ല ബിജെപിയുടെ പേരാണ് പറയുന്നതെന്നും സിപിഎം ജില്ലാ കമ്മിറ്റി
പത്രക്കുറിപ്പിൽ അറിയിച്ചു. നാളെ വാർഡുകളിൽ പ്രതിഷേധയോഗം ചേരാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.നിലവിൽ അസ്വാഭാവിക മരണത്തിന് പൂജപ്പുര പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.ആരോപണ പ്രത്യാ ആരോപണങ്ങൾക്കിടെ അനിൽകുമാറിന്റെ മൃതദേഹം തിരുവനന്തപുരം ശാന്തികവാഠത്തിൽ സംസ്കരിച്ചു. തിരുമല ജംഗ്ഷനിലും വീട്ടിലും പൊതുദർശനത്തിന് വച്ച ശേഷമായിരുന്നു സംസ്കാരം.
































