പൊലീസിന്റെ ക്രൂര മർദനത്തിന് ഇരയായ മലപ്പുറത്തെ കെപിസിസി അംഗത്തിന്അഞ്ച് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നീതി

Advertisement

തിരൂര്‍. പൊലീസിന്റെ ക്രൂര മർദനത്തിന് ഇരയായ മലപ്പുറത്തെ കെപിസിസി അംഗത്തിന്
അഞ്ച് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നീതി .മർദന ദൃശ്യങ്ങൾ സഹിതം ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച പൊന്നാനി സ്വദേശി അഡ്വ ശിവരാമനാണ് നീതി ലഭിച്ചത് .മർദിച്ച സിപിഒ ഹരിലാലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു

2020 സെപ്റ്റംബർ 9 ന് ആണ് ശിവരാമന് കെഎസ്ആറ്ടിസി ബസ് സ്റ്റാന്റിന് സമീപം നിൽക്കുമ്പോഴാണ് പൊലീസ് മർദ്ദനമേറ്റത്.ഒരു കൈക്ക് പരിക്ക് ഉണ്ടെന്നും പറഞ്ഞിട്ടും തെറി പറഞ്ഞു മർദിച്ചു.അകാരണമായി പൊലീസ് ക്രൂരമായി മർദിചെന്ന് കാണിച്ചു ശിവരാമൻ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു

പോലീസുദ്യോഗസ്ഥന്റെ നടപടി അധികാര ദുർവിനിയോഗമാണെന്ന് മനുഷ്യാവകാശ കമ്മിഷൻ വിലയിരുത്തി.മർദിച്ച സിപിഒ ഹരീഷിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷൻ നിർദേശിച്ചു.അഞ്ച് വർഷത്തെ ഒറ്റയാൾ പോരാട്ടത്തിന് ഒടുവിലാണ് ശിവരാമന് നീതീ ലഭിച്ചത്

Advertisement