കൊച്ചി: 20 മിനിട്ട് കൊണ്ട് 28 കിലോമീറ്റർ ദൂരം പിന്നിട്ട് മസ്തിഷ്ക മരണം സംഭവിച്ച എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ അങ്കമാലി സ്വദേശി 18 കാരനായ
ബിൽജിത്തിൻ്റെ തുടിക്കുന്ന ഹൃദയവുമായി കാർ എറണാകുളത്തെ ലിസി ആശുപത്രിയിലെത്തിയപ്പോൾ സമയം പുലർച്ചെ 1.20.
കൊല്ലം സ്വദേശിയായ 13 കാരിയിലേക്ക് ഹൃദയം തുന്നിച്ചേർക്കുന്ന ശസ്ത്രക്രീയകൾ ഇതോടെ ആരംഭിച്ചു.
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ രാത്രി 11 മണിയോടെ
ശരീരഭാഗങ്ങൾ നീക്കം ചെയ്യൽ ശസ്ത്രക്രീയകൾ തുടങ്ങി. ഹൃദയ ശസ്ത്രക്രീയ മൂന്ന് മുതൽ 4 മണിക്കു റോളം നീണ്ടു നില്ക്കും.
ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വന്ദേ ഭാരത് ട്രെയിനിലാണ് കൊച്ചിയിലെത്തിച്ചത്. തിരുവനന്തപുരത്ത് നിന്ന് ഡോക്ടറെ കണ്ട് മടങ്ങുന്ന വഴിയാണ് കുട്ടിയെ ഉടനെ ലിസി ആശുപത്രിയിൽ എത്തിക്കാൻ വീട്ടുകാർക്ക് നിർദ്ദേശം ലഭിച്ചത്. കുട്ടിക്ക് അനുയോജ്യമായ ഹൃദയം ലഭിച്ചു എന്ന അറിയിപ്പ് വന്നതോടുകൂടിയാണ് പെട്ടെന്നുള്ള യാത്ര.
എയര്‍ ആംബുലന്‍സ് ലഭ്യമാകുന്നതിൽ കാലതാമസം വന്നതോടെ യാത്ര ട്രെയിനിലേക്ക് മാറ്റുകയായിരുന്നു. ഏഴുമണിയോടെ ആശുപത്രിയിൽ എത്താനായിരുന്നു നിർദ്ദേശം. മൂന്നുവർഷമായി ഹൃദയസംബന്ധമായ അസുഖത്തിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി.
ബിൽജിത്തിൻ്റെ അവയവങ്ങൾ ഇനി 7 പേർക്ക് പുതുജീവനേകും.
Home News Breaking News ‘ഹൃദയപൂർവ്വം ബിൽജിത്ത് ‘ , കൊല്ലം അഞ്ചൽ സ്വദേശി 13 കാരിയുടെ ഹൃദയ ശസ്ത്രക്രീയ തുടങ്ങി



































