കൊച്ചി.യുവ ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിൽ റാപ്പർ വേടനെ ചോദ്യം ചെയ്ത വിട്ടയച്ചു. മുൻകൂർ ജാമ്യം ലഭിച്ച കേസിൽ ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് വേടൻ തൃക്കാക്കര പോലീസിന് മുന്നിൽ ഹാജരായത്. അതിനിടെ ലൈംഗിക അതിക്രമ കേസിലും വേടന് ജാമ്യം ലഭിച്ചു
തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ചോദ്യം ചെയ്യലായി വേടൻ ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. പോലീസ് ശേഖരിച്ച് ഫോറൻസിക് പരിശോധനാഫലവും, സാക്ഷി മൊഴികളും നിരത്തിയായിരുന്നു ചോദ്യം ചെയ്യൽ. നാളെയും ചോദ്യം ചെയ്യൽ തുടരും . നാളത്തെ ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടും. കോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാൽ വിശദമായി പിന്നീട് പ്രതികരിക്കാം എന്ന് വേടൻ
വേടൻ അന്വേഷണസംഘത്തോടെ സഹകരിക്കുന്നതായി പോലീസ് വ്യക്തമാക്കി. 2021 നും 23നും ഇടയിലായി അഞ്ചുതവണ വേടൻ ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. മുപ്പതിനായിരം രൂപയും യുവതിയിൽ നിന്ന് കൈക്കലാക്കിയതായി പരാതിയുണ്ട്. അതിനിടെ വേടന എതിരെ മുഖ്യമന്ത്രിക്ക് ലഭിച്ച എറണാകുളം സെൻട്രൽ സ്റ്റേഷൻ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ പരാതിയിലും വേടന് ജാമ്യം ലഭിച്ചു. എറണാകുളം ജില്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്


































