രാഷ്ട്രീയ വിവാദങ്ങൾ തുടരുന്നതിനിടെ SNDP, NSS നേതൃത്വത്തെ ശബരിമല ആഗോള അയ്യപ്പ സംഗമത്തിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ നേരിട്ടെത്തി ക്ഷണിച്ചു

Advertisement

തിരുവനന്തപുരം.രാഷ്ട്രീയ വിവാദങ്ങൾ തുടരുന്നതിനിടെ SNDP, NSS നേതൃത്വത്തെ ശബരിമല ആഗോള അയ്യപ്പ സംഗമത്തിലേക്ക് നേരിട്ടെത്തി ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ പി എസ് പ്രശാന്ത്. സുകുമാരൻ നായർ NSS ആസ്ഥാനത്തെത്തിയും SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പാള്ളി നടേശനെ വീട്ടിലെത്തിയുമാണ് കണ്ടത്. ഇരുവരും സംഗമത്തിന് പിന്തുണ നൽകിയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞു . സുകുമാരൻ നായർ പരസ്യ പ്രതികരണത്തിന് തയ്യാറാകാതിരുന്നപ്പോൾ സംഗമത്തെ എതിർക്കുന്നവരെ വെള്ളാപ്പള്ളി രൂക്ഷമായി വിമർശിച്ചു.

ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നീക്കം ആണെന്ന് പറഞ്ഞ് പ്രതിപക്ഷം ശക്തമായ എതിർപ്പാണ് ഉയർത്തിക്കൊണ്ടുവന്നത്. ഈ പശ്ചാത്തലത്തിലാണ് സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത് . ഇതിൻറെ ഭാഗമായി എസ്എൻഡിപി എൻഎസ്എസ് നേതൃത്വങ്ങളാണ് ആദ്യം കണ്ടത് . വെള്ളാപ്പള്ളി നടേശന് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് ക്ഷണിച്ചത് . പിന്നാലെ സുകുമാരൻ നായർ എൻഎസ്എസ് ആസ്ഥാനത്തും നേരിട്ട് എത്തി പരിപാടിയിലേക്ക് ക്ഷണിച്ചു . ഇരുവരും പൂർണ്ണ പിന്തുണ നൽകിയെന്ന് പി എസ് പ്രശാന്ത് .

കൂടിക്കാഴ്ചയെ കുറിച്ച് പരസ്യ പ്രതികരണത്തിന് എൻഎസ്എസ് ജനറൽ സെക്രട്ടറി തയ്യാറായില്ല .എന്നാൽ സംഘപരിവാർ
പന്തളത്ത് നടത്തുന്ന ബദൽ സംഗമത്തെ വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു .

അയ്യപ്പ സംഗമത്തിലൂടെ വർഗീയശക്തികൾക്ക് സർക്കാർ ഇടം നൽകുകയാണെന്ന് വിഡി സതീശൻ വിമർശിച്ചപ്പോൾ ആചാരങ്ങൾ തിരുത്താൻ ഉള്ളതാണെന്ന് മുഖ്യമന്ത്രിയുടെ ആദ്യ നിലപാട് ഇപ്പോഴുണ്ടോ എന്ന് വി മുരളീധരനും ചോദിച്ചു

എൻഎസ്എസിനെയും എസ്എൻഡിപിഐയും അനുനയിപ്പിച്ച് സാഹചര്യത്തിൽ മറ്റു സമുദായങ്ങളെയും നേരിട്ട് കണ്ട് ക്ഷണിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം

Advertisement