തിരുവനന്തപുരം.ആഗോള അയ്യപ്പ സംഗമം, പ്രവേശനം വ്യവസ്ഥകളോടെ.പൊതുജനങ്ങൾക്ക് ഉപാധികളോടെ മാത്രം പ്രവേശനം.പങ്കെടുക്കുന്നവർ 3 വർഷത്തിനിടെ കുറഞ്ഞത് 2 പ്രാവശ്യം ദർശനം നടത്തിയിരിക്കണം. ശബരിമല വെർച്ചൽ ക്യൂ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ പരിഗണിക്കൂ.500 വിദേശ പ്രതിനിധികൾക്കും ക്ഷണം.തെരഞ്ഞെടുത്ത ഭക്തർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഔദ്യോഗി ക ക്ഷണക്കത്ത് നൽകി തുടങ്ങി.സമുദായ സംഘടനകളെയും രാഷ്ട്രീയപാർട്ടികളെയും പ്രത്യേകം ക്ഷണിക്കും.
അതേസമയം സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിനെതിരെയുള്ള ഹർജി ഹൈകോടതി ഇന്ന് പരിഗണിച്ചേക്കും.അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. പണം ചെലവഴിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്ന് ആവശ്യം.
ഹൈന്ദവീയം ഫൗണ്ടേഷൻ എന്ന ട്രസ്റ്റ് ആണ് ഹർജി നൽകിയത് .






































