മറാഠാ സംവരണ പ്രക്ഷോഭത്തിൽ സ്തംഭിച്ച് മുംബൈ

Advertisement

മുംബൈ .മറാഠാ സംവരണ പ്രക്ഷോഭത്തിൽ സ്തംഭിച്ച് മുംബൈ നഗരം. സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞതോടെ നഗരം വൻ ഗതാഗതക്കുരുക്കിലായി. ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് സമര നേതാവ് മനോജ് ജാരംഗെ പാട്ടീൽ പറഞ്ഞു.

മറാഠാ വിഭാഗത്തിന് ഓ ബി സി സംവരണം നൽകണമെന്ന് ആവശ്യവുമായി നടത്തുന്ന സമരങ്ങളുടെ തുടർച്ചയാണ് മുംബൈയിൽ കണ്ടത്. ആസാദ് മൈതാനിൽ സമര നേതാവ് മനോജ് ജാരങ്കെ പാട്ടിൽ ഇന്ന് നിരാഹാരം ഇരിക്കുന്നു. 5000 പേർക്ക് സമരത്തിൽ പങ്കെടുക്കാനുള്ള അനുമതിയാണ് മുംബൈ പോലീസ് നൽകിയത്. പക്ഷേ നഗരത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് പേർ . മൈതാനത്തിന് പുറത്തേക്കും സമരാനുകൂലികൾ ഇറങ്ങി . വാഹനങ്ങൾ തടഞ്ഞു

1500 പോലീസുകാരെയാണ് ക്രമസമാധാന പാലനത്തിനായി പ്രത്യേകം നിയോഗിച്ചത്. പക്ഷേ പലയിടത്തും പോലീസ് കാഴ്ചക്കാരായി. ഒരു ദിവസത്തെ സമരമാണ് അനുവദിച്ചെങ്കിലും സമരം നീളാനും സാധ്യതയുണ്ട്. 26 ന് മഹാരാഷ്ടയിലെ ജൽനയിൽ നിന്നാണ് മനോജ് ജാരംങ്കെ പാട്ടിൽ സമരയാത്ര തുടങ്ങിയത്. ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്ന് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചു

Advertisement