എറണാകുളം. പറവൂരിൽ പലിശക്കാരുടെ ഭീഷണി യിൽ വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് പോലീസ്. വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാറിനും ഭാര്യ ബിന്ദുവിനെതിരെയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി. പണമിടപാടുമായി ബന്ധപ്പെട്ട ഉറവിടത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തും. മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതി നൽകാൻ ഒരുങ്ങി മരിച്ച ആശ ബെന്നിയുടെ കുടുംബം. മരിച്ച ആശയുടെ സംസ്കാരം ഇന്ന് വൈകിട്ട് 3:00 മണിക്ക് നടന്നു
പലിശക്കാരുടെ ഭീഷണിയെ തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് കോട്ടുവള്ളി സ്വദേശി ആശ പുഴയിൽച്ചാടി ജീവനൊടുക്കിയത്. മുന്‍ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാറിന്റെ ഭാര്യ ബിന്ദുവാണ് ഇവര്‍ക്ക് പണം നല്‍കിയത്. പണം നല്‍കിയവര്‍ ആശയെ ഭീഷണിപ്പെടുത്തിയെന്ന് ഭര്‍ത്താവ് ബെന്നി ആരോപിക്കുന്നു. ആശയുടെ ആത്മഹത്യ കുറിപ്പിലും ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ ഉണ്ടായിരുന്നു.
ഭീഷണിയെ തുടര്‍ന്ന് ആശ നേരത്തെ കൈഞരമ്പ് മുറിച്ചിരുന്നു. മുതലും മുതലിന്‍റെ ഇരട്ടി പലിശയും നല്‍കിയെന്നും ബെന്നി പറയുന്നു.
രണ്ട് തവണകളായി 10 ലക്ഷം രൂപയാണ് ബിന്ദുവിൽ നിന്ന് ആശ വാങ്ങിയതെങ്കിലും 24 ലക്ഷത്തോളം തിരികെ നൽകിയെന്നാണ് ആശ പറഞ്ഞതെന്നാണ് കുടുംബം പറയുന്നത്. പോലീസിൽ പരാതി നൽകിയെങ്കിലും വേണ്ട രീതിയിൽ ഇടപെട്ടില്ല എന്നും കുടുംബത്തിന്റെ ആരോപണം ഉണ്ട്
പ്രതികളായ ബിന്ദുവും ഭർത്താവ് പ്രദീപ്കുമാറും ഒളിവിൽ ആണെന്നും ഇരുവരെയും ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും പറവൂർ പോലീസ് അറിയിച്ചു. പ്രദീപ് വരാപ്പുഴ കസ്റ്റഡി മരണ കേസിൽ കൈക്കൂലി കേസിൽ പ്രതി ആയിരുന്നു. ബിന്ദു നൽകിയ പണത്തിന്റെ സ്രോതസും പോലീസ് അന്വേഷിക്കും. തനിക്ക് ലഭിച്ച പണം ആശ എങ്ങനെ വിനിയോഗിച്ചു എന്നും അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും ദുരൂഹ സാമ്പത്തിക ഇടപാടുകളിൽ ഈ പണം ആശ നിക്ഷേപിച്ചോ എന്ന ബലമായ സംശയത്തിലാണ് അന്വേഷണ സംഘം. ബിന്ദുവിന് അപ്പുറം കൂടുതൽ ആളുകളിൽനിന്ന് ആശ പണം കടം വാങ്ങിയതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്
ബാങ്ക് അക്കൗണ്ട് വഴി ചുരുങ്ങിയ തുകയുടെ ഇടപാട് മാത്രമാണ് നടന്നത്. ബാക്കിയെല്ലാം പണമായിട്ട് തന്നെയാണ് നൽകിയതെന്ന് പോലീസ് അറിയിച്ചു. ആശയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കേസ് മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും.



































