തൃശൂർ: വോട്ട് കൊള്ള വിവാദത്തെ തുടർന്ന് സംഘർഷമുണ്ടായ
തൃശൂരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി നാളെ (ബുധൻ ) സന്ദർശനം നടത്തും.രാവിലെ 9 ന് സുരേഷ് ഗോപി എത്തും.ഇന്ന് വൈകിട്ട് സി പി എം ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെ മെഡി.കോളജിൽ മന്ത്രി സന്ദർശിക്കും .കൂടാതെ നാളെത്തെ ബി ജെ പിയുടെ പ്രതിഷേധ മാർച്ചിലും അദ്ദേഹം പങ്കെടുക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ക്രമക്കേട് ആരോപണത്തിലും കന്യാസ്ത്രീകളുടെ അറസ്റ്റ് വിവാദത്തിലും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഎം പ്രതിഷേധം. സുരേഷ് ഗോപി രാജി വയ്ക്കണമെന്ന ആവശ്യവുമായ ചേരൂരിലെ ഓഫീസിലേക്ക് സിപിഎം നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ മന്ത്രിയുടെ ക്യാമ്പ് ഓഫീസ് ബോര്‍ഡിന് നേരെ കരി ഓയില്‍ ഒഴിച്ചു. കരി ഓയിൽ ഒഴിച്ച വിപിൻ വിത്സനെ വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തു.
ഇതിന് മറുപടിയായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചുമായി എത്തി.
ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടയുകയും പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശുകയും ചെയ്തു. സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ ബാരിക്കേഡ് മറികടന്നാണ് സിപിഎം പ്രവര്‍ത്തകന്‍ കരി ഓയില്‍ പ്രയോഗം നടത്തിയത്. ബോര്‍ഡില്‍ ചെരുപ്പ് മാല അണിയിക്കാനുള്ള ഇയാളുടെ ശ്രമം തടഞ്ഞ ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ജീപ്പില്‍ നിന്ന് സിപിഎം നേതാക്കള്‍ ഇയാളെ ഇറക്കിക്കൊണ്ട് പോയി.
ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച് തടയുന്നതിനിടെ പൊലീസുമായി നേരിയതോതില്‍ ഉന്തും തള്ളുമുണ്ടായി. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ ജസ്റ്റിന് സെബാസ്റ്റ്യന് പരിക്കേറ്റു. സുരേഷ് ഗോപി തൃശൂര്‍ എടുത്തതല്ല, കട്ടതാണ് എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് സിപിഎം പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിഷേധ മാര്‍ച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് ഗോപി തൃശൂര്‍ എടുത്തതല്ലെന്നും കട്ടതാണെന്നും അബ്ദുല്‍ ഖാദര്‍ ആരോപിച്ചു. ജനാധിപത്യത്തിലെ കറുത്ത പുള്ളിയായി സുരേഷ് ഗോപി മാറിയെന്നും അബ്ദുല്‍ ഖാദര്‍ ആരോപിച്ചു.






































