ചേർത്തല : ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കാണാതായ കേസില്‍ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പള്ളിപ്പുറം ചൊങ്ങുതറയില്‍ സെബാസ്റ്റ്യനെ (68) ഏഴുദിവസം കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.
ജെയ്നമ്മ,ചേർത്തല സ്വദേശിനി ഹയറുമ്മ (ഐഷ),കടക്കരപ്പള്ളി സ്വദേശിനി ബന്ദുപദ്മനാഭൻ എന്നീ മൂന്നു സ്ത്രീകളെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിനായാണ് ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയത്.
സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങള്‍ ഡി.എൻ.എ പരിശോധനക്കയച്ചിരിക്കുകയാണ്.ഇതിന്റെ ഫലം ലഭിച്ചാല്‍ മാത്രമേ തുടരന്വേഷണം എങ്ങനെയായിരിക്കുമെന്ന് തീരുമാനിക്കുകയുള്ളു. ഐഷ, ബന്ദുപദ്മനാഭൻ എന്നിവരുടെ അവശിഷ്ടങ്ങളാണോ ഇതെന്ന സംശയവുമുണ്ട്. അവരുടെ ബന്ധുക്കളുടെ സാമ്പിളുകളും ശേഖരിച്ചു പരിശോധന നടത്തുന്നുണ്ട്. ബിന്ദുപത്മനാഭന്റെ സഹോദരൻ പ്രവീണിന്റെ രക്തസാമ്പിളുകള്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ശേഖരിച്ചു. ഇറ്റലിയിലായിരുന്ന പ്രവീണിനെ ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പ്രത്യേകസംഘം പ്രവീണിന്റെ മൊഴിയും രേഖപ്പെടുത്തി.




































