അടൂർ ഗോപാലകൃഷ്ണനെയും യേശുദാസിനെയും അധിക്ഷേപിച്ച് പോസ്റ്റിട്ടതിൽ മാപ്പ് പറഞ്ഞ് നടൻ വിനായകൻ. ഫെയ്സ്ബുക്കിലൂടെ ‘മാപ്പ് എന്ന്’ മാത്രമാണ് വിനായകൻ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് അടൂരിനെയും യേശുദാസിനെയും അധിക്ഷേപിക്കുന്ന തരത്തിൽ വിനായകൻ പോസ്റ്റ് പങ്കുവച്ചത്.
ഇതിന് പിന്നാലെ വിനായകനെതിരെ വൻ വിമർശനവും ഉയർന്നിരുന്നു. ഗായകൻ ജി വേണുഗോപാലും വിനായകനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. സ്ത്രീകൾ “ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ?, സിനിമകളിലൂടെ സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂർ ?.
‘യേശുദാസ് മഹാത്മജിയോ കേളപ്പജിയോ അല്ല, ശ്രീ വിനായക ഗുരുവിന് നീല പുകച്ചുരുൾ പ്രണാമം’; കുറിപ്പുമായി ജി വേണുഗോപാൽ
സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും”.- എന്നാണ് വിനായകൻ ഇന്നലെ ഫെയ്സ്ബുക്കിൽ കുറിച്ചത്.
‘സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും’
പട്ടികജാതി- വർഗ വിഭാഗങ്ങളിലെ സംവിധായകരെയും സ്ത്രീ സംവിധായകരെയും അധിേക്ഷപിക്കും വിധം സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അടൂരിനെ വിമർശിച്ച് വിനായകൻ രംഗത്തെത്തിയത്.
































