തന്നെ വ്യക്തിപരമായി ആക്രമിക്കാനും കുടുക്കാനും ബോധപൂർവം ശ്രമം നടക്കുന്നതായി ഡോക്ടര്‍ ഹാരിസ് ചിറക്കൽ

Advertisement

തന്നെ വ്യക്തിപരമായി ആക്രമിക്കാനും കുടുക്കാനും ബോധപൂർവം ശ്രമം നടക്കുന്നതായി ഡോക്ടര്‍ ഹാരിസ് ചിറക്കൽ.  മെഡിക്കൽ കോളജ് അധികൃതർക്കെതിരെ ഡോക്ടർമാരുടെ സംഘടനയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഡോക്ടർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഉപകരണഭാഗം കാണാതായെന്ന ആക്ഷേപത്തിൽ ഡോക്ടറുടെ മുറി തുറന്നു പരിശോധിച്ച അധികൃതർ മറ്റൊരു താഴിട്ട്  പൂട്ടിയതാണ് ഡോക്ടറെ പ്രകോപിപ്പിച്ചത്. 

കെജിഎംസിടിഎ യുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന സന്ദേശം ഡോക്ടർ ഹാരിസ് പങ്കുവെച്ചത്. നാലാം തീയതി മുതൽ ഡോക്ടർ ഹാരിസ് അവധിയിലാണ്. ഡോക്ടറുടെ അസാന്നിധ്യത്തിൽ മെഡിക്കൽ കോളജ് അധികൃതർ രണ്ടുതവണ ഡോക്ടറുടെ ഓഫീസ് റൂം പരിശോധിച്ചു. ഇന്നലെ രാവിലെ  പ്രിൻസിപ്പൽ, സൂപ്രണ്ട് തുടങ്ങിയവർ ഓഫിസ് റൂമിൽ എത്തുകയും പരിശോധിച്ച ശേഷം മറ്റൊരു താഴിട്ട്  മുറി  പൂട്ടുകയും ആയിരുന്നു. തുടർന്നാണ് എന്തിനിങ്ങനെ ചെയ്തുവെന്ന് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഡോക്ടർ ഹാരിസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം പോസ്റ്റ് ചെയ്തത്. 
കാണാതായി എന്നു പറഞ്ഞ മോസിലോസ്കോപ്പ് എന്ന് ഉപകരണം അവിടെത്തന്നെയുണ്ടെന്ന് വിവിധ പരിശോധനകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 

Advertisement