കൊച്ചി. മെട്രോയിൽ ഇനി ടിക്കറ്റ് എടുക്കാൻ ക്യു നിൽക്കേണ്ട.ഗൂഗിള്‍ പേ ഉള്‍പ്പെടെ യു പി ഐ ഉപയോഗിച്ച് എളുപ്പത്തിൽ ടിക്കറ്റ് എടുക്കാവുന്ന ക്യാഷ്ലെസ്സ് ടിക്കറ്റ് വെൻഡിങ് മെഷീൻ പ്രവർത്തനം തുടങ്ങി. ജെഎൽഎൻ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ട്രാൻസ്‌പോർട് കമ്മിഷണർ സി. എച് നാഗരാജു ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്തെ ചുരുക്കം ചില മെട്രോകളില്‍ മാത്രമാണ് നിലവില്‍ വെന്‍ഡിംഗ് മെഷിനില്‍ യുപിഐ ബന്ധിപ്പിച്ചിട്ടുള്ളത്.
കൊച്ചി മെട്രോ വീണ്ടും സ്മാർട്ട് ആവുകയാണ്. യാത്രക്കാര്‍ക്ക് കൗണ്ടറില്‍ ക്യൂ നില്‍ക്കാതെ യുപിഐ വഴി പേയ്‌മെന്റ് നല്‍കി ടിക്കറ്റ് എടുക്കാൻ സൗകര്യം നല്‍കുന്ന ടിക്കറ്റ് വെന്‍ഡിംഗ് മെഷിനാണ് കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജെ.എല്‍.എന്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി എച്ച് നാഗരാജു പദ്ധതി ഉദ്ഘാടനം ചെയ്തു. യാത്രക്കാര്‍ക്ക് അനായാസം ടിക്കറ്റെടുത്ത് യാത്രചെയ്യാനായി ഒരുക്കുന്ന സൗകര്യങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
രാജ്യത്തെ ചുരുക്കം ചില മെട്രോകളിൽ മാത്രമാണ് വെൻഡിങ് മെഷീനിൽ യുപിഐ ബന്ധിപ്പിച്ചിട്ടുള്ളത്. ടിക്കറ്റെടുക്കാന്‍ കൗണ്ടറുകളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരാന്‍ ഇപ്പോള്‍ മറ്റ് നിരവധി സംവിധാനങ്ങളും കൊച്ചി മെട്രോയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റെടുക്കാന്‍ പൂര്‍ണമായും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിലേക്ക് യാത്രക്കാരെ മാറ്റുകയാണ് കൊച്ചി മെട്രോയുടെ ലക്ഷ്യം. കൊച്ചി വണ്‍ മൊബൈല്‍ ആപ്, വാട്‌സാപ്, ഗൂഗിള്‍ വാലറ്റ് എന്നിവ വഴിയും പേടിഎം, ഫോണ്‍പേ, റെഡ്ബസ് തുടങ്ങിയവ വഴിയും ഇപ്പോള്‍ ടിക്കറ്റ് എടുക്കാം. വാട്‌സാപ്, ഗൂഗിള്‍ വാലറ്റ് അധിഷ്ഠിത ടിക്കറ്റിംഗ് സംവിധാനവും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.യാത്ര ചെയ്യേണ്ട സ്റ്റേഷൻ ടിക്കറ്റ് വെൻഡിങ് മെഷീനിൽ സെലക്ട് ചെയ്തശേഷം ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് പേയ്‌മെന്റ് നടത്താം.ഭിന്നശേഷി സൗഹൃദ മെഷീൻ ആണ് ക്രമീകരിച്ചിരിക്കുന്നത്.


































