പുനലൂർ: കേരളത്തിൽ കാൻസർ രോഗികൾക്ക് സർക്കാർ നൽകുന്ന ധനസഹായമായ കാൻസർ പെൻഷൻ ഓണത്തിന് മുമ്പ് കുടിശ്ശിക തീർത്ത് വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി ആവശ്യപ്പെട്ടു.
കാൻസർ രോഗികളുടെ പെൻഷൻ നാല് മാസത്തെ കുടിശ്ശിക മിക്ക താലൂക്കുകളിലും ഉണ്ട്. ജീവനം കാൻസർ സൊസൈറ്റി അധികാരികൾക്ക് നൽകിയ അപേക്ഷയിൽ കുടിശ്ശിക വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ മിക്ക താലൂക്കുകളിലും ഇതിനാവശ്യമായ ഫണ്ട് അനുവദിച്ചിട്ടില്ല. തുടർ പരിശോധനയ്‌ക്കു പോകുന്നതിനും മരുന്നിനും നിർദ്ധനരായ രോഗികൾ പെൻഷൻ തുകയാണ് ഉപയോഗിക്കുന്നത്. കാൻസർ പെൻഷൻ ലഭിക്കാത്തതു കൊണ്ട് രോഗികൾ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നു. ഈ സാഹചര്യങ്ങൾ മനസ്സിലാക്കി ഓണത്തിന് മുമ്പ് കാൻസർ പെൻഷൻ എല്ലാ ജില്ലകളിലും കുടിശ്ശിക തീർത്ത് വിതരണം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി ആവശ്യപ്പെട്ടു.
































