കേരള സിനിമാ കോൺക്ലേവിന് ക്ലാപ്പടിച്ച് മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം: കേരള ഫിലിം പോളിസി കോൺക്ലേവിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരള നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന സമ്മേളനത്തിൽ മോഹൻലാലും സുഹാസിനി മണിരത്നവും മുഖ്യാതിഥികളായി. വർഗീയ വിദ്വേഷം വളർത്താനുള്ള ഉപധിയായി മാത്രമേ ദേശീയ പുരസ്കാരത്തെ കാണാൻ സാധിക്കു എന്ന് ഉദ്ഘാടന പ്രസംഗത്തിൽ പിണറായി വിജയൻ പറഞ്ഞു. സമ്മേളനത്തിന്റ ഉദ്ഘാടനം ക്ലാപ് ബോർഡ് അടിച്ചാണ് നിർവഹിച്ചത്.

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ഷാജി എൻ. കരുണിനും കലാഭവൻ നവാസിനും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് ഉദ്ഘാടനസമ്മേളനം ആരംഭിച്ചത്. ഷാജി എൻ. കരുണിന്റ സ്മരണാർഥം വീഡിയോ പ്രദർശനവും നടന്നു. കലാഭവൻ നവാസിന്റെ മരണത്തിൽ അനുശോചിച്ച് കോൺക്ലേവിലെ ശനിയാഴ്ചത്തെ കലാപരിപാടികൾ ഒഴിവാക്കി.

ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ, ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ, ആരോഗ്യ- വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്, സ്പീക്കർ എ.എൻ. ഷംസീർ എന്നിവർ പങ്കെടുത്തു. ചലച്ചിത്രമേഖലയുടെ വിവിധവശങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്ന കോൺക്ലേവിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒൻപതോളം വിഷയങ്ങളിലാണ് ചർച്ച നടക്കുന്നത്

ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി- ഡോ. രാജൻ എൻ. ഖൊബ്രഗഡെ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ. മധു, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ കെ, കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാൻ സയിദ് അഖ്തർ മിർസ തുടങ്ങിയവർ ചടങ്ങിൽ അതിഥികളായി

Advertisement