ആലുവ .സ്വകാര്യ ബസിൽ 17 വയസുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗീക അതിക്രമം. പ്രതിക്ക് മൂന്ന് വർഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷാവിധിച്ചത്
കണ്ണൂർ സ്വദേശി ഫാസിലാണ് കുറ്റക്കാരൻ. കളമശ്ശേരി പോലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി
അതേസമയം 11 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മറ്റൊരു കേസില്‍ പ്രതിക്ക് 6 വർഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ ലഭിച്ചു. മട്ടാഞ്ചേരി സ്വദേശി കുഞ്ഞുമോൻ പിപി യാണ് പ്രതി. എറണാകുളം അഡീഷണൽ സെഷൻസ് കോടതി (പോക്സോ) ശിക്ഷാവിധിച്ചത്
2022 ൽ പള്ളുരുത്തി പോലീസാണ് കേസ് എടുത്തത്






































