തിരുവനന്തപുരം:
ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വിഎസ് ഇറങ്ങിപ്പോകാനുള്ള കാരണങ്ങളിൽ ഒന്ന് ക്യാപ്പിറ്റൽ പണിഷ്മെൻറ് പരാമർശമാണെന്ന്
മുൻ എം.എൽ.എ സുരേഷ് കുറുപ്പിന്റെ
വെളിപ്പെടുത്തൽ.യുവ വനിതാ നേതാവ് ആലപ്പുഴ സമ്മേളനത്തിൽ വച്ച് വി.എസിനെ ക്യാപിറ്റൽ പണിഷ്മെൻ്റിന് വിധേയമാക്കണമെന്ന് പറഞ്ഞതായി
മാതൃഭൂമി വാരാന്ത്യപതിപ്പിലെ ലേഖനത്തിൽ സുരേഷ് കുറുപ്പ് വെളിപ്പെടുത്തി.അതെ സമയം സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി
വി.ശിവൻകുട്ടി രംഗത്തെത്തി.
2012ലെ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിലെ പൊതു ചർച്ചയിൽ വി.എസിനെ ക്യാപിറ്റൽ പണിഷ്മെന്റിനു വിധേയമാക്കണമെന്ന് ഒരു യുവ നേതാവ് പറഞ്ഞെന്നായിരുന്നു മുൻ സംസ്ഥാന കമ്മിറ്റി അംഗം പിരപ്പൻകോട് മുരളിയുടെ വെളിപ്പെടുത്തൽ.സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇത് തള്ളിപ്പറയുകയും, പിരപ്പൻകോട് മുരളിക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ക്യാപിറ്റൽ പണിഷ്മെൻറ് വിവാദം ആലപ്പുഴ സമ്മേളനത്തിലും ഉണ്ടായി എന്ന് മുൻ എംഎൽഎ സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്.വിഎസിന്റെ കൊച്ചുമക്കളുടെ പ്രായമുള്ളവർ സമ്മേളനങ്ങളിൽ അദ്ദേഹത്തിന് എതിരെ നിലവിട്ട് ആക്ഷേപങ്ങൾ ഉന്നയിച്ചു എന്നാണ് സുരേഷ് കുറിപ്പ് പറയുന്നത്.2015ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചു പെൺകുട്ടി വിഎസിനെ ക്യാപ്പിറ്റൽ പണിഷ്മെൻറ് കൊടുക്കണം എന്ന് പറഞ്ഞു.ഈ അധിക്ഷേപം സഹിക്കാൻ പറ്റാത്ത വിഎസ് വേദി വിട്ടു പുറത്തിറങ്ങി.
ദുഃഖിതനായി,പക്ഷേ തലകുനിക്കാതെ,ഒന്നും മിണ്ടാതെ,ആരെയും നോക്കാതെ അദ്ദേഹം സമ്മേളന സ്ഥലത്തിൽ നിന്ന് വീട്ടിലേക്ക് പോയി.ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാർട്ടിയെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ല എന്നും മാതൃഭൂമി വാരാന്ത്യപതിപ്പിൽ എഴുതിയ ലേഖനത്തിൽ സുരേഷ് കുറുപ്പ് പറയുന്നുണ്ട്.
ഒരു വനിതാ നേതാവും ഇങ്ങനെ ചർച്ച നടത്തിയിട്ടില്ലെന്നും,വി.എസ് മരിച്ച ശേഷം
അനാവശ്യ വിവാദങ്ങൾക്ക് ശ്രമിക്കുന്നുവെന്നും മന്ത്രി വി.ശിവൻകുട്ടി.
പ്രതിനിധി സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങളും,കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് പുറത്തുവന്നതുമാണ് വിഎസ് സമ്മേളനത്തിൽ നിന്നിറങ്ങി പോകാൻ കാരണമെന്നായിരുന്നു ഇതുവരെ പുറത്തുണ്ടായിരുന്ന വിവരം.
Home News Breaking News ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വി എസ് ഇറങ്ങിപ്പോയത് ക്യാപ്പിറ്റൽ പണിഷ്മെൻ്റ് പരാമർശം കാരണമെന്ന് കെ.സുരേഷ് കുറുപ്പ്,...






































