തിരുവനന്തപുരം.ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം. കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച്ചയെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച്ച രാത്രി 12 മണിക്ക് ശേഷം പരിശോധന നടന്നില്ലെന്ന് കണ്ടെത്തൽ. സെല്ലിലെ ലൈറ്റുകൾ രാത്രി പ്രവർത്തിച്ചില്ല. കമ്പി മുറിച്ച ആയുധം കണ്ടെത്താതിരുന്നത് സെല്ലിലെ പരിശോധനയിലെ വീഴ്ച്ച. സെല്ലിൽ നിന്ന് പുറത്തിറങ്ങുന്നത് സിസിടിവിയിൽ പതിഞ്ഞു
സിസിടിവി ദൃശ്യങ്ങൾ രാത്രി ഡ്യൂട്ടിയിലുണ്ടാവർ നിരീക്ഷിച്ചില്ല. ആറ് മാസമായി ഇലക്ട്രിക് ഫെൻസിങ് പ്രവർത്തിക്കുന്നില്ല. ഗോവിന്ദച്ചാമിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചുവോ എന്നതിൽ അന്വേഷണം വേണം. ജയിൽ സൂപ്രണ്ടിനെതിരെ നടപടിക്ക് ശുപാർശ. ജയിൽ ഡിഐജി യുടെ പ്രാഥമിക റിപ്പോർട്ടിലാണ് വിവരങ്ങൾ






































