ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ പത്താം പ്രതിക്കും വധശിക്ഷ

Advertisement

ആലപ്പുഴ. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ പത്താം പ്രതിക്കും വധശിക്ഷ.
ആലപ്പുഴ വട്ടക്കാട്ടുശ്ശേരി വീട്ടിൽ നവാസിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്.
കേസിൽ 15 പ്രതികൾക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു

2021 ഡിസംബര്‍ 19നാണ് ബിജെപി നേതാവായ രഞ്ജിത് ശ്രീനിവാസനെ ആലപ്പുഴയിലെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നത്.അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് വെട്ടിക്കൊന്നത്. ഡിസംബര്‍ 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ച് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു കൊല. പിന്നാലെ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷംനാസ് അഷ്‌റഫ് എന്നിവരാണ് വധശിക്ഷ വിധിക്കപ്പെട്ട മറ്റ് പ്രതികള്‍.ഇവരുടെ ശിക്ഷ വിധിച്ച സമയത്ത് പത്താം പ്രതിയായ നവാസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞ വര്‍ഷം ജനുവരി 30നാണ് വിധി പുറപ്പെടുവിച്ചത്.ആശുപത്രിയിൽ ചികിത്സയിലായിരുന്ന നവാസിനെ വീഡിയോ കാൾ വഴിയായിരുന്നു വധശിക്ഷയ്ക്ക് വിധിച്ചത്.
ശിക്ഷിക്കപ്പെട്ടവരെല്ലാം എസ് ഡി പി ഐ,പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.

Advertisement