ആംബുലൻസ് തടഞ്ഞ് സമരത്തിന് പിന്നാലെ ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ചെന്ന പരാതിയിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം

Advertisement

നെടുമങ്ങാട് .ആംബുലൻസ് തടഞ്ഞ് സമരത്തിന് പിന്നാലെ ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ചെന്ന പരാതിയിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം.. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.. DDC ജനറൽ സെക്രട്ടറി
ലാൽ റോഷിൻ ഉൾപ്പെടെ ആറ് പേരെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്..

കഴിഞ്ഞ ശനിയാഴ്ചയാണ് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞ് സമരം നടത്തിയത്.. ആത്മഹത്യയ്ക്ക് ശ്രമിച്ച ബിനുവിനെ മെഡിക്കൽ കൊളേജിലേയ്ക്ക് കൊണ്ടു പോകുന്നതിന് മുൻപ് ആംബുലൻസ് 17 മിനിട്ട് പ്രതിഷേധക്കാർ തടഞ്ഞിട്ടു എന്നായിരുന്നു മെഡിക്കൽ ഓഫീസറുടെ പരാതി.. ഇതിൻ്റെ അടിസ്ഥാനത്തിൽ ആശുപത്രി സംരക്ഷണ നിയമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു അറസ്റ്റ്.. DDC ജനറൽ സെക്രട്ടറി
ലാൽ റോഷിൻ, യുത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുധീൻ, വിനോദ്, അജേഷ് മോഹൻ , വിനീത്, നിധിൻ എന്നിവരാണ് അറസ്റ്റിലായത്.. വിതുര പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചു.. രാഷ്ട്രീയ ആരോപണങ്ങളാണെന്നും, ആംബുലൻസ് തടഞ്ഞുള്ള സമരം 5 മിനിട്ടിൽ കൂടുതൽ നീണ്ടുനിന്നിട്ടില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ വാദം..

Advertisement