സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിൽ ഉണ്ട്. മദ്യ തെക്കൻ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.ഈ മാസം 28 വരെ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദ്ദമായി രൂപാന്തരപ്പെട്ടതും അറബിക്കടലിൽ മഹാരാഷ്ട്ര തീരം മുതൽ കേരളതീരം വരെയുള്ള ന്യൂനമർദ്ദ പാത്തിയും കാലവർഷത്തെ സ്വാധീനികുമെന്നാണ് വിലയിരുത്തൽ. ജാഗ്രതാ നിർദേശങ്ങളുടെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ എന്നീ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്.മഴയോടൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്. അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിൽ ഓറഞ്ച് അലർട്ടും ജില്ലയിലെ തന്നെ പമ്പാ നദിയിൽ യെല്ലോ മുന്നറിയിപ്പും നൽകി.ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി പൊൻമുടി ഡാമിന്റെ 3 ഷട്ടറുകൾ 60 സെൻ്റിമീറ്റർ വീതം ഉയർത്തും.മുതിരപ്പുഴ ആറിൻ്റെ തീരത്ത് ഉള്ളവർക്ക് ജാഗ്രത നിർദേശമുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 28 വരെ മത്സ്യബന്ധനത്തിനും വിലക്കും തുടരും.






































