കൊച്ചി.വിഎസ് അച്യുതാനന്ദനെയും ഉമ്മൻചാണ്ടിയെയും കൂടാതെ മരണമടഞ്ഞ പ്രമുഖ നേതാക്കളെ അടച്ചാക്ഷേപിച്ച് നടൻ വിനായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വിനായകനെതിരെ കേന്ദ്ര ബാലാവകാശ കമ്മീഷനും മഹാരാഷ്ട്ര സൈബർ സെല്ലിലും കേരള ഡിജിപി ക്കും പരാതി നൽകി മുംബൈ മലയാളി. മകളുടെ ചിത്രം സാമൂഹ്യ മാധ്യമത്തിൽ അനുവാദം കൂടാതെ പോസ്റ്റ് ചെയ്തതിനെതിരെയാണ് പരാതി. വിഎസിനെ അധിക്ഷേപിച്ചു എന്ന പേരിൽ ഡിജിപിക്ക് യൂത്ത് കോൺഗ്രസും പരാതിനൽകി.
വിഎസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടർന്ന് കൊച്ചിയിൽ വച്ച് നടന്ന അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത വിനായകൻ മുദ്രാവാക്യം മുഴക്കിയിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഈ ദൃശ്യങ്ങളും ഉമ്മൻചാണ്ടിയുടെ മരണസമയത്തെ വിനായകന്റെ അധിക്ഷേപ പോസ്റ്റും ചേർത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയർന്നു. ഒരു വിമർശന പോസ്റ്റ് മുംബൈ മലയാളി വിനായകന്റെ whatsapp നമ്പറിലേക്ക് അയച്ചുകൊടുക്കുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ പ്രൊഫൈൽ പിക്ചറായ മകളുടെ ചിത്രം അടക്കം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ടായിരുന്നു വിനായകന്റെ പ്രതികരണം.
പ്രായപൂർത്തി ആവാത്ത മകളുടെ ചിത്രങ്ങൾ അനുവാദം കൂടാതെ പരസ്യപ്പെടുത്തിയതിനെതിരെ മുംബൈ മലയാളി മഹാരാഷ്ട്ര സൈബർ സെല്ലിനും കേന്ദ്ര ബാലാവകാശ കമ്മീഷനും കേരള ഡിജിപി ക്കും പരാതി നൽകി. ഇതേ തുടർന്ന് വിഎസിനെയും ഉമ്മൻചാണ്ടിയെയും മരണമടഞ്ഞ മറ്റു പ്രമുഖ നേതാക്കളെയും അധിക്ഷേപിക്കുന്ന വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നു. വിഎസിനെ അധിക്ഷേപിച്ചതിനെതിരെ എറണാകുളം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ഡിജിപിക്ക് പരാതി നൽകി. തുടർച്ചയായുള്ള വിനായകന്റെ അധിക്ഷേപ പോസ്റ്റുകൾക്കെതിരെ പൊതുസമൂഹത്തിലും സാമൂഹ്യ മാധ്യമങ്ങളിലും വിമർശനം കനക്കുകയാണ്.
അതേസമയം നടൻ വിനായകനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. മഹാത്മാ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും അധിക്ഷേപിച്ചുവെന്ന് കാട്ടിയാണ് പരാതി
വിനായകൻ ഇന്ന് ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റിനെതിരെയാണ് പരാതി
യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് ആണ് ഡിജിപിക്ക് പരാതി നൽകിയത്





































