കൊച്ചി. അഭിനേതാക്കളുടെ സംഘടന അമ്മയുടെ തിരഞ്ഞെടുപ്പ് പോർക്കളം ചൂട് പിടിക്കുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ 74 പേർ പത്രിക സമർപ്പിച്ചു. നടൻ ജഗദീഷ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കും. ആരോപണ വിധേയർ മത്സരിക്കുന്നതിൽ സംഘടനയ്ക്കുള്ളിൽ രണ്ട് അഭിപ്രായമാണുള്ളത്.
വിവാദങ്ങൾക്കും ആരോപണങ്ങൾക്കും പിന്നാലെ അമ്മ ഭരണസമിതി രാജിവച്ച് ഒരു വർഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് വാശിയേറിയ പോരാട്ടത്തിലേക്കാണ് നീങ്ങുന്നത്. മത്സരരംഗത്തേക്ക് ഇല്ല എന്ന മോഹൻലാൽ അറിയിച്ചതിന് പിന്നാലെ നടൻ ജഗദീഷും നടി ശ്വേതാ മേനോനും നടൻ രവീന്ദ്രനും പ്രസിഡണ്ട് സ്ഥാനത്തേക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. 74 പേരാണ് നിലവിൽ നാമനിർദ്ദേശപത്രിക നൽകിയിരിക്കുന്നത്. സൂക്ഷ്മ പരിശോധനയ്ക്കുശേഷം ആകും അന്തിമ ചിത്രം വ്യക്തമാക്കുക. മുൻപ് ഭരണസമിതിയിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ യുവാക്കളും സ്ത്രീകളും ഇപ്രാവശ്യം മത്സര രംഗത്തുണ്ട്.
അതേസമയം ബാബുരാജ് ജയൻ ചേർത്തലയും അടക്കമുള്ള മുൻ ഭരണസമിതിയിലെ അംഗങ്ങൾ ഇപ്രാവശ്യവും മത്സരിക്കാൻ തീരുമാനിച്ചതോടെ ആരോപണ വിധേയരെ മാറ്റിനിർത്തണമെന്ന് അഭിപ്രായവും ശക്തമായി സംഘടനകത്തുള്ള അംഗങ്ങൾ തന്നെ ഉന്നയിക്കുന്നുണ്ട്.
നടൻ ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും ജയൻ ചേർത്തല വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുമാണ് മത്സരിക്കുക. അൻസിബ ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും.പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ച ജോയ് മാത്യുവിന്റെ പത്രിക തള്ളിയിട്ടുണ്ട്.പേ
രുമായി ബന്ധപ്പെട്ട ആശയ കുഴപ്പമാണ് പത്രിക തള്ളാൻ കാരണം. പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചത് ഏഴുപേർ.
ജോയ് മാത്യുവിന്റെ പത്രിക തള്ളിയതോടെ മത്സര രംഗത്തുള്ളത് 6 പേരാണ്,






































