തിരുവനന്തപുരം:
ആൾക്കൂട്ടം ഒരു പുഴ പോലെ ഒഴുകിയെത്തുകയാണ് എ കെ ജി സെൻ്ററിലേക്ക്. അഴിമതിക്കെതിരായ പോരാട്ടത്തിനൊടുവിൽ ചെങ്കൊടി പുതച്ച് നിശ്ചലനായികിടക്കുന്ന വി എസ് മരിക്കില്ലന്ന് ജനക്കൂട്ടം ഒരേ സ്വരത്തിൽ വിളിച്ച് പറയുന്നു.സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വലിയ യാത്രയപ്പിനാണ് തിരുവനന്തപുരം എ കെ ജി സെൻ്റർ വേദിയാകുന്നത്. ഒരു കമ്മ്യൂണിസ്റ്റ് കാരൻ എങ്ങനെയാകണമെന്ന് വിളിച്ചു പറയുകയാണ് ഈ ജനസഹസ്രങ്ങൾ.സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തുടങ്ങിയ നേതാക്കൾ ചേർന്നാണ് വി എസിൻ്റെ ശരീരത്തിൽ ചെങ്കൊടി പുതപ്പിച്ചത്. മുൻ മുഖ്യമന്ത്രി എ കെ ആൻറണി ആൾക്കൂട്ടത്തിനിടയിലൂടെ ആദരാജലി അർപ്പിക്കാനെത്തി.പോലീസ് ഉദ്യോഗസ്ഥരും പാർട്ടി വാളൻ്റിയർമാരും ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് നന്നേ പാട് പെടുന്ന കാഴ്ചയാണ് എ കെ ജി സെൻ്റിൽ കാണാൻ കഴിയുന്നത്.





































