തിരുവനന്തപുരം: സർക്കാർ – സർവ്വകലാശാല വിസി പോര് കോംപ്രമൈസ് ആകുന്നു
ഇതിൻ്റെ മുന്നോടിയായി കേരള സർവ്വകലാശാല വിസി മോഹനൻ കുന്നും മേൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ഇന്ന് ചർച്ച നടത്തി.മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് വിസി ചർച്ച നടത്തിയത്.ഇതോടെ സർവ്വകലാശാല സർക്കാർ തർക്കത്തിൽ മഞ്ഞുരുകുന്നു. ഇനി മുഖ്യമന്ത്രി ഗവർണറുമായി കൂടികാഴ്ച കൂടി നടത്തിയാൽ എല്ലാം പൂർണ്ണമായി
കോംബ്രമൈസ് ആകും.
ആർഎസ്‌എസ് പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിസിമാരെ വിലക്കിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.
ബിന്ദു പറഞ്ഞു. വിസിമാർ പൗരന്മാരാണെന്നും അവർക്കും അവകാശങ്ങളുണ്ടെന്നും അവർ പറഞ്ഞു.
വളരെ സങ്കുചിതമായ ആശയപരിസരം സർവകലാശാലയില്‍ സൃഷ്ടിക്കാൻ ശ്രമിച്ചാല്‍ അത് അംഗീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കേരള സർവകലാശാലയില്‍ സർക്കാർ സമവായ നീക്കത്തിനൊരുങ്ങുകയാണ്. പ്രതിസന്ധിയില്‍ ആവശ്യമെങ്കില്‍ ചാൻസലറുമായി ചർച്ച നടത്തുമെന്ന് ആർ.ബിന്ദു പറഞ്ഞു.
കേരള സർവകലാശാല വിസിയുമായി സംസാരിച്ചു. വിസിക്ക് വലിയ കടുംപിടുത്തമുള്ളതായി തോന്നിയിട്ടില്ല. പ്രശ്നം പരിഹരിക്കുന്നതിനായി ആശയവിനിമയം നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സിൻഡിക്കേറ്റ് യോഗം വിളിക്കാൻ വിസി തയ്യാറാണെന്നും മന്ത്രി പറഞ്ഞു. സിൻഡിക്കേറ്റ് അംഗങ്ങളുമായും മന്ത്രി ചർച്ച നടത്തി.വി സി യോഗം വിളിച്ചാൽ പ്രശ്നം തീരുമെന്നും ഇത് സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു.
വിസി ഇന്ന് സർവ്വകലാശാലയിൽ എത്തിയപ്പോൾ എസ്എഫ്ഐ തടഞ്ഞില്ല.
ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നങ്ങൾ ഇതോടെ അവസാനിച്ചു.