ശാസ്താംകോട്ട:
13കാരൻ മിഥുൻ ഷോക്കേറ്റ് മരിച്ച തേവലക്കര ബോയ്സ് ഹൈസ്കൂൾ കെട്ടിടത്തിന് പഞ്ചായത്ത് അസ്സി.എഞ്ചിനിയർ നൽകിയ സർട്ടിഫിക്കറ്റ് പുറത്ത്. സർട്ടിഫിക്കറ്റ് നൽകിയത് മെയ് 29 നാണ്.
കോൺഗ്രസ് ഭരിക്കുന്ന മൈനാഗപ്പള്ളി പഞ്ചായത്താണ് സി പി എം നിയന്ത്രണത്തിലുള്ള സ്ക്കുളിന് ഫിറ്റ്നസ് നൽകിയത്. സ്കൂൾ തുറക്കാൻ ദിവസങ്ങൾക്ക് മുമ്പ് നൽകിയ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സ്ക്കൂൾ പ്രവർത്തിച്ച് വന്നത്.
ഇതിനിടെ മിഥുൻ്റെ വീട്ടിലെത്തി കെഎസ്ഇബി പ്രഖ്യാപിച്ച ആദ്യഗഡു ധനസഹായമായ 5 ലക്ഷം രൂപയുടെ ചെക്ക് ചീഫ് എഞ്ചിനിയർ നൽകി. കോവൂർ കുഞ്ഞുമോൻ എം എൽ എ യും ഒപ്പമുണ്ടായിരുന്നു.മന്ത്രിമാരായ വി ശിവൻകുട്ടിയും കെ എൻ ബാലഗോപാലും പടിഞ്ഞാറേക്കല്ലട വിളന്തറയിലുള്ള മിഥുൻ്റെ വീട് സന്ദർശിച്ചു.