കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും പഞ്ചായത്തിന്‍റെ വീഴ്ച അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം തദ്ദേശ മന്ത്രിയോട് ആവശ്യപ്പെടുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
അതേസമയം, സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. പ്രധാന അധ്യാപികയ്ക്കും സ്കൂള്‍ മാനേജ്മെന്‍റിനും ഗുരുതരവീഴ്ചയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. സ്കൂളിലെ പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തില്ലെങ്കിൽ സർക്കാർ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. എന്നാല്‍ കെ.എസ്.ഇ.ബിക്ക് വീഴ്ചപറ്റിയെന്ന് ഇന്നലെ സമ്മതിച്ച വൈദ്യുതിമന്ത്രിയാകട്ടെ ഇന്ന് ചുവടുമാറ്റുകയും ചെയ്തു.
































