രണ്ടാം പ്രതിക്ക് ജാമ്യം,സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയുടെ മാതാവ് ഹൈക്കോടതിയിൽ

199
Advertisement

കൊച്ചി.നെടുമ്പാശ്ശേരിയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയുടെ മാതാവ് ഹൈക്കോടതിയിൽ. കേസിലെ രണ്ടാം പ്രതിക്ക് ജാമ്യം നല്‍കിയതിനെതിരെയാണ് ഹര്‍ജി. സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ മോഹന്‍കുമാറിന് എറണാകുളം അഡി.സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്നാണ് റോസ് മേരി ജിജോയുടെ ഹര്‍ജിയിലെ ആവശ്യം. മകന്റെ കൊലപാതകത്തില്‍ രണ്ടാം പ്രതി മോഹന്‍ കുമാറിനും വ്യക്തമായ പങ്കുണ്ടെന്നും മാതാവ് വാദിക്കുന്നു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. കഴിഞ്ഞ മെയ് മാസം 14ന് രാത്രിയാണ് കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ ഐവിന്‍ ജിജോയെ കാറിടിപ്പിച്ച് കൊന്നത്. കാറിനടിയില്‍പ്പെട്ട ഐവിനെ 37 മീറ്റര്‍ ദൂരം വലിച്ചിഴച്ചു കൊലപ്പെടുത്തിയെന്നാണ് നെടുമ്പാശ്ശേരി പൊലീസ് ചുമത്തിയ കുറ്റം. കേസില്‍ ബിഹാര്‍ സ്വദേശികളായ വിനയ് കുമാര്‍ ദാസും, മോഹന്‍ കുമാറുമാണ് ഒന്നും രണ്ടും പ്രതികള്‍.

Advertisement