ശശികലയും മണ്ണാർകുടി മാഫിയയും ചേർന്ന് ജയലളിതയെ കൊലപ്പെടുത്തി,ജയലളിതയുടെയും, എം ജി ആറിന്റയും മകളെന്നു അവകാശപ്പെട്ടു മലയാളി യുവതി

508
Advertisement

ന്യൂഡെല്‍ഹി .തമിഴ് നാട് മുൻ മുഖ്യമന്ത്രി മാരായ ജയലളിതയുടെയും, എം ജി ആറിന്റയും മകളെന്നു അവകാശപ്പെട്ടു മലയാളി യുവതി രംഗത്ത്. തൃശ്ശൂർ സ്വദേശി യായ സുനിത കെ എം ആണ് ഈ അവകാശ വാദവുമായി രംഗത്ത് വന്നത്. ജയലളിതയെ കോലപ്പെടുത്തിയതാണെന്നും, സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു സുനിത സുപ്രിം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകി.

തൃശൂർ ജില്ലയിലെ കാട്ടൂർ സ്വദേശി സുനിത കെ എം ആണ് തമിഴ്നാട് മുൻമുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന അവകാശവാദമുന്നയിച്ചു സുപ്രീംകോടതിയിൽ എത്തിയത്.

ജയലളിതയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് സുനിത കത്ത് നൽകി.ജയലളിതയുടെ മരണത്തിന് താൻ സാക്ഷിയാണെന്നും ശശികലയും മണ്ണാർകുടി മാഫിയയും ചേർന്ന് ആണ് കൊല പ്പെടുത്തിയത് എന്നുമാണ് ആരോപണം.

ഭയം കൊണ്ടാണ് ഇതു വരെയും ഒന്നും പുറത്ത് പറയാതിരുന്നതെന്നും സുനിത.രണ്ടു മാസം പ്രായമുള്ളപ്പോൾ തന്നെ എം ജി ആർ ജീവനക്കാരനായിരുന്ന മാധവനെ ഏൽപ്പിക്കയായിരുന്നു എന്നും, പതിനെട്ടുവയസ്സായതോടെ ജയലളിത തന്നെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയയാക്കുകയും മകളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നതായും സുനിത.

പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും രാഷ്ട്രപതിക്കും സുനിത കത്ത് നൽകിയിട്ടുണ്ട്. ജയലളിത ക്ക് നീതി ഉറപ്പാക്കാൻ നിയമ നടപടികൾ ഉടൻ ആരംഭിക്കുമെന്നും സുനിത.

Advertisement