ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ സുപ്രഭാതം എഡിറ്റോറിയൽ

30
Advertisement

കോഴിക്കോട്.ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ സുപ്രഭാതം എഡിറ്റോറിയൽ. എവിടെവിടെ പോയാലും വീട് തലയിലേറ്റുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി തൽക്കാലത്തേക്ക് അതൊന്ന് ഇറക്കി വെച്ച് വിദ്യാർഥികളെ ഓർത്തിരുന്നുവെങ്കിൽ കീമിൻറെ പേരിൽ കുട്ടികളും രക്ഷിതാക്കളും എങ്ങനെ തീ തിന്നേണ്ടി വരില്ലായിരുന്നു. വിദഗ്ധ സമിതി റിപ്പോർട്ട് ഉണ്ടായിട്ടും അതിൽ പറയാത്തത് നടപ്പിലാക്കി. നിർദേശിച്ചത് നടപ്പിലാക്കിയില്ല

ഉന്നത വിദ്യാഭ്യാസം കുളംതോണ്ടിയ സ്ഥിതിയിൽ. വൈസ് ചാൻസലർമാർ മുഴുവൻ സംഘികൾ. ബിരുദ പഠനം മൂന്നിൽ നിന്ന് നാലുവർഷമാക്കിയപ്പോഴും പ്രത്യേക പഠനം നടത്തിയില്ല. സ്വാശ്രയ കോളേജുകൾ ക്കെതിരെ സമരം ചെയ്ത ഇടതുപക്ഷത്തിന് സ്വകാര്യവിദേശ സർവകലാശാലകൾക്ക് പരവതാനി വിരിക്കാൻ മടിയില്ല. ആർട്സ് കോളേജുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് കുടുംബാസൂത്രണം നടത്തിയത് കൊണ്ടല്ല കുട്ടികൾ പുറത്തേക്ക് പോകുന്നത് കൊണ്ടാണ്

കുലസ്ത്രീ വേഷധാരിയാണ് ടീച്ചറെങ്കിലും കുട്ടികൾ ആണും പെണ്ണും കെട്ട വർഷം ധരിക്കട്ടെ എന്ന പക്ഷം അവർക്കുണ്ട് ഉന്നത വിദ്യാഭ്യാസരംഗം ഇപ്പോൾ ഭരിക്കുന്നത് സംഘപരിവാർ.ഇതിനെ പ്രീണിപ്പിച്ചും കെറുവിച്ചും ഇടതുപക്ഷം നീങ്ങുന്നു

Advertisement