കൊക്കയിൻ ഗുളികകൾ വിഴുങ്ങിയ ശേഷം വിമാനമിറങ്ങി, വിദേശ ദമ്പതികളെ അറസ്റ്റ് ചെയതു

561
Advertisement

കൊച്ചി.കൊക്കയിൻ ഗുളികകൾ വിഴുങ്ങിയ ശേഷം കൊച്ചിയിൽ വിമാനമിറങ്ങിയ ബ്രസീലിയൻ ദമ്പതികളെ ഡി ആർ ഐ അറസ്റ്റ് ചെയതു. സാവോപോളയിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ ലൂക്കാസ, ബ്രൂണ ദമ്പതികളാണ് പിടിയിലായത്. 50 ഗുളികകളാണ് ഓരോരുത്തരും വിഴുങ്ങിയതെന്നാണ് സംശയം. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ നിന്ന് ഇതുവരെ 70 ഗുളികകൾ പുറത്തെടുത്തു. 10 കോടി രൂപയിലേറെ വിലയുള്ള കൊക്കയിൻ ഇവരുടെ ശരീരത്തിൽ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരത്ത് ലഹരി എത്തിക്കാനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്.

ബ്രസീലിലെ സാവോ പോളയിൽ നിന്ന് നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയ ബ്രസീലുകാരായ ദമ്പതികളെയാണ് ഡി ആഞ ഐ പിടികൂടിയത്. കൃത്യമായ സൂചനയുടെ അടിസ്ഥാനത്തിലാണ് ലൂക്കാസ, ഭാര്യ ബ്രൂണ എന്നിവരെ പിടികൂടിയത്. ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഴുങ്ങിയതയായി കണ്ടെത്തി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ നിന്ന് ഇതുവരെ 70 ഓളം കൊക്കയിൻ ഗുളികകളാണ് പുറത്തെടുത്തത്. ഇനിയും 30 ഷൽ അധികം ക്യാപ്സ്യൂളുകൾ പുറത്തെടുക്കാനുണ്ട്. അന്വേഷണ സംഘം നൽകുന്ന സൂചന പ്രകാരം 10 കോടി രൂപയിലേറെ വിലയുള്ള ലഹരിയാണ് ഇരുവരും ചേർന്ന് കടത്താൻ ശ്രമിച്ചത്. ദമ്പതിമാരിൽ നിന്ന് തിരുവനന്തപുരത്ത് ഹോട്ടൽ റൂം ബുക്ക് ചെയ്തതിന്റെ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. വിമാനമിറങ്ങി തിരുവനന്തപുരത്ത് എത്തി ലഹരി കൈമാറ്റം ചെയ്യാനായിരുന്നു ഇരുവരുടെയും പദ്ധതി. ഇവരുടെ ഫോൺ വിശദാംശങ്ങൾ ഉൾപ്പെടെ ഉദ്യോഗസ്ഥർ പരിശോധിച്ച് വരികയാണ്

Advertisement